Tag: Kerala leader

Kerala Politics News 1 Min Read

പരിചയ സമ്പത്തും യുവത്വവും കലർന്ന യു.ഡി.എഫ് പ്രാഥമിക ലിസ്റ്റ്: തിരുവനന്തപുരം ജില്ലയിൽ ഇറങ്ങുന്നത് കരുത്തർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, തിരുവനന്തപുരം ജില്ലയിൽ കരുത്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി പോരാട്ടത്തിനൊരുങ്ങി യുഡിഎഫ്. പരിചയസമ്പന്നരെയും യുവരക്തങ്ങളെയും ഒരുപോലെ ഉൾപ്പെടുത്തിയുള്ളതാണ് യു ഡി എഫിൻ്റെ പ്രാഥമിക ലിസ്റ്റ്. ജില്ലയിലെ ഓരോ മണ്ഡലത്തിലും വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഫൈനൽ ലിസ്റ്റാകും ഇതിൽ നിന്നും തയ്യാറാക്കുക. ​കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനും സിറ്റിംഗ് സീറ്റുകൾ നിലനിർത്താനുമായി വൻ നിര തന്നെയാണ് പട്ടികയിലുള്ളത്. കെ. മുരളീധരൻ, കെ. എസ്.

Kerala Politics News 1 Min Read

പിണറായിക്ക് വൻ പ്രഹരം! ചാനൽ ചർച്ചകളിൽ സി.പി.എമ്മിനായി വാദിച്ച റെജി ലൂക്കോസ് ബി.ജെ.പിയിൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത് ക്യാമ്പിനെ ഞെട്ടിച്ച് പ്രമുഖ ഇടതുപക്ഷ സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റെജി ലൂക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ചാനൽ ചർച്ചകളിൽ പിണറായി സർക്കാരിനും സിപിഎമ്മിനും വേണ്ടി ശക്തമായ പ്രതിരോധം തീർത്തിരുന്ന വ്യക്തിയുടെ അപ്രതീക്ഷിത മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​വികസനത്തോടൊപ്പം, വർഗീയതയ്ക്ക് എതിരെയും: റെജി ലൂക്കോസ് ​ബി.ജെ.പിയുടെ വികസന നിലപാടുകൾ

Kerala Politics News 2 Min Read

ശമ്പള പരിഷ്ക്കരണം: പഴയ ‘ഫിക്സേഷൻ’ രീതിയാണോ അതോ പുതിയ ‘സ്റ്റേജ്’ രീതിയാണോ മെച്ചം? ഒരു താരതമ്യം

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം എപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാറുള്ള പരിഷ്ക്കരണങ്ങളിൽ സ്വീകരിക്കുന്ന 'ഫിക്സേഷൻ' രീതികളാണ് ജീവനക്കാരന്റെ ശമ്പള വർദ്ധനവ് എത്രയെന്ന് നിശ്ചയിക്കുന്നത്. എന്നാൽ കഴിഞ്ഞ 11-ാം ശമ്പള പരിഷ്ക്കരണത്തിൽ വന്ന മാറ്റങ്ങൾ ജീവനക്കാർക്ക് ഗുണകരമാണോ അതോ തിരിച്ചടിയാണോ? 2009, 2014, 2019 വർഷങ്ങളിലെ ശമ്പള പരിഷ്ക്കരണ ഉത്തരവുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ വ്യത്യാസങ്ങൾ കാണാം. ​എന്താണ് ശമ്പള ഫിക്സേഷൻ? ​സാധാരണയായി

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പ് ! ഉന്നത ഉദ്യോഗസ്ഥൻ കേരളം വിടുന്നു,പുതിയ തട്ടകം മുംബൈ; ലക്ഷ്യം ബിസിനസ്

തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉന്നതതലങ്ങളിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മടക്കമാണ്. പിണറായി സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഒരു തലമുതിർന്ന ഉദ്യോഗസ്ഥൻ കേരളം വിട്ട് മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് സൂചനകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് നേരിട്ട ദയനീയ പരാജയമാണ് ഉദ്യോഗസ്ഥന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ. ​തിരിച്ചടി ഭയന്ന് 'മുങ്ങൽ'? ​വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന്

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 1 Min Read

സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ 'സാമ്പത്തിക ഉപരോധ'ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ സമരത്തിൽ അണിനിരക്കും. ​ഡൽഹി വേണ്ട, പ്രതിഷേധം തിരുവനന്തപുരത്ത് മതിയെന്ന് തീരുമാനം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം വരുന്നു: ഉമ്മൻചാണ്ടി മോഡൽ ‘ബംബർ’ തിരിച്ചെത്തുമോ? അതോ ഐസക്ക് സ്റ്റൈൽ ‘കടുപ്പിക്കൽ’ തുടരുമോ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിൽ ശമ്പള പരിഷ്കരണ ചർച്ചകൾ ചൂടുപിടിക്കുന്നു. ഇത്തവണത്തെ പരിഷ്കരണം ആനുകൂല്യങ്ങളുടെ പെരുമഴയാണോ അതോ നിയന്ത്രണങ്ങളുടെ തുടർച്ചയാണോ എന്ന ആശങ്കയിലാണ് ജീവനക്കാർ. പ്രധാനമായും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പത്താം ശമ്പള പരിഷ്കരണമാണോ അതോ തോമസ് ഐസക്ക് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണമാണോ മാതൃകയാവുക എന്നതാണ് പ്രധാന ചർച്ചാവിഷയം. ​ഉമ്മൻചാണ്ടി മോഡൽ വരുമോ? പത്താം ശമ്പള പരിഷ്കരണത്തിൽ 12% ഫിറ്റ്മെന്റും പരമാവധി 15% സർവീസ് വെയ്റ്റേജും നൽകിയിരുന്നു. കൂടാതെ

Finance News 2 Min Read

ഖജനാവ് കാലി! കേരളം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക്; റവന്യു കമ്മി കുതിച്ചുയരുന്നു, പ്ലാൻ ഫണ്ട് വെട്ടിക്കുറയ്ക്കാൻ നീക്കം

കൊച്ചി: കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് സർക്കാർ നിരത്തുന്ന അവകാശവാദങ്ങളും നിലവിലെ യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിച്ചുവരികയാണ്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ, സംസ്ഥാനം നേരിടുന്നത് സാധാരണമായ ഒരു സാമ്പത്തിക ഞെരുക്കമല്ല, മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു തകർച്ചയാണെന്ന് വ്യക്തമാകും. റവന്യു വരവും റവന്യു ചെലവും തമ്മിലുള്ള അന്തരമായ റവന്യു കമ്മി (Revenue Deficit) ഓരോ വർഷവും കുതിച്ചുയരുന്നത് ഒരു സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമല്ല. ​കണക്കിലെ ആപൽസൂചനകൾ 2022-23ൽ ഏകദേശം 9,000

Kerala Politics News 2 Min Read

വി.കെ. ഇബ്രാഹിം കുഞ്ഞിന് വിട; 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾ! പ്ലാൻ ഫണ്ട് വിനിയോഗം 300 ശതമാനം; വിട വാങ്ങിയത് വികസന നായകൻ

കൊച്ചി: കളമശ്ശേരി മണ്ഡലത്തെ വികസനത്തിന്റെ നെറുകയിലെത്തിച്ച ജനപ്രിയ നേതാവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കളമശ്ശേരിയുടെ ചരിത്രത്തിൽ ജനങ്ങൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു ജനപ്രതിനിധി ഉണ്ടായിട്ടുണ്ടാകില്ല. ​കളമശ്ശേരിയുടെ ശില്പി ​ആലുവ വിഭജിച്ച് പുതിയ മണ്ഡലമായപ്പോൾ മട്ടാഞ്ചേരിയിൽ നിന്നെത്തിയ ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിൽ തീർത്തത് സമാനതകളില്ലാത്ത വികസന വിപ്ലവമായിരുന്നു. റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത പദ്ധതികൾ അദ്ദേഹം

Kerala Politics News 0 Min Read

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു; വിടവാങ്ങിയത് മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവ്

​കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ​രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായും ഒന്നാം ഉമ്മൻചാണ്ടി സർക്കാരിൽ വ്യവസായ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം മുസ്ലിം ലീഗിന്റെ സംഘടനാ തലപ്പത്തും നിർണ്ണായക ചുമതലകൾ വഹിച്ചിരുന്നു. ​മൃതദേഹം