Tag: Kerala leader

Kerala Politics News 1 Min Read

മെഡിസെപ്പ് വെന്റിലേറ്ററിൽ; ജീവനക്കാരെയും പെൻഷൻകാർക്കും വഞ്ചിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ | Medisep Scheme Issues Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി

Kerala Politics News 1 Min Read

ദേശാഭിമാനിക്ക് 15 ലക്ഷം, റിപ്പോർട്ടർ ചാനലിന് 50 ലക്ഷം; സർക്കാരിനെ പിന്തുണയ്ക്കുന്നവർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, പാർട്ടി പത്രത്തിനും അനുകൂല മാധ്യമങ്ങൾക്കും ലക്ഷങ്ങൾ അനുവദിച്ച് സർക്കാർ ഉത്തരവ്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഓൺലൈൻ പതിപ്പിന് 15 ലക്ഷം രൂപയും, റിപ്പോർട്ടർ ടിവിക്ക് 50 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പുറത്തിറങ്ങിയ ഈ ഉത്തരവുകൾ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​ധൃതിപിടിച്ചുള്ള ഫണ്ട് വിതരണം ​ടൂറിസം മന്ത്രി പി.എ.

Kerala Politics News 1 Min Read

തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ മിണ്ടാതിരിക്കേണ്ട; ‘സി-വിജിൽ’ ഉണ്ട് കൂടെ; പരാതിപ്പെട്ടാൽ മിനിറ്റുകൾക്കുള്ളിൽ നടപടി!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. എവിടെയെങ്കിലും ചട്ടലംഘനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സാധാരണക്കാർക്ക് ഇനി പേടിക്കാതെ പരാതിപ്പെടാം. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക സംവിധാനമാണ് 'സി-വിജിൽ' (cVIGIL) മൊബൈൽ ആപ്ലിക്കേഷൻ.എന്താണ് സി-വിജിൽ? തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമാക്കാൻ പൊതുജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഡിജിറ്റൽ സംവിധാനമാണിത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുക, മദ്യം വിതരണം ചെയ്യുക, സർക്കാർ സ്ഥാപനങ്ങളിൽ അനധികൃതമായി പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുക തുടങ്ങിയ ഏത്

News Sports 1 Min Read

പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകർക്ക് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പീഡനക്കേസിൽ ആരോപണവിധേയനായ പേസർ യഷ് ദയാൽ വരാനിരിക്കുന്ന ഐപിഎൽ 2026 സീസണിൽ ടീമിനായി കളിക്കില്ല. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.കരാറുണ്ട്, പക്ഷേ കളിക്കാനില്ല യഷ് ദയാൽ നിലവിൽ ഫ്രാഞ്ചൈസിയുമായി കരാറിലുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ ലഭ്യമാകില്ലെന്ന് ബോബറ്റ് വ്യക്തമാക്കി. "യഷ് നിലവിൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയാണ്. അദ്ദേഹം ടീമിന്റെ

Kerala Politics News 1 Min Read

ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു

​കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗൊലുവിൻ്റെ പുതിയ സർവ്വേ റിപ്പോർട്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12-ടത്തും യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ​ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി നടത്തും ​റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം ബേപ്പൂർ മണ്ഡലത്തെക്കുറിച്ചാണ്. എൽ.ഡി.എഫിൻ്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി വിജയം നേടുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഭരണവിരുദ്ധ

Kerala Politics News 1 Min Read

ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വലിയ പ്രഖ്യാപനത്തോടെ നിയോഗിച്ച ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പ്രവർത്തനം ഒരു മാസം പിന്നിട്ടിട്ടും കടലാസിലൊതുങ്ങുന്നു. കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാരെയും വിഷയങ്ങളും നിശ്ചയിച്ച് ഉത്തരവിറക്കിയെങ്കിലും, ഇതുവരെയും ജീവനക്കാർ ചുമതലയേൽക്കാൻ തയ്യാറായിട്ടില്ല. ഇതോടെ മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം പ്രതിസന്ധിയിലായിരിക്കുകയാണ്. ​പ്രധാന വിവരങ്ങൾ: ​വെല്ലുവിളികൾ ഏറെ ​വിവിധ സംഘടനകളുടെ നിവേദനങ്ങൾ സ്വീകരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും കമ്മീഷന് ഏറെ സമയം ആവശ്യമാണ്. കൂടാതെ

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിലെ കരുത്തരായ രണ്ട് പേർ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞു. രാഷ്ട്രീയ സെക്രട്ടറിയായ പി. ശശിയും പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ്‌കുമാറുമാണ് ഒരേസമയം പടിയിറങ്ങിയത്. 2026 മാർച്ച് 17-നാണ് ഇരുവരും സ്ഥാനമൊഴിയുന്നതിനായി അപേക്ഷ നൽകിയത്. അന്നുതന്നെ പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തിരക്കിട്ടുള്ള നീക്കം; അഭ്യൂഹങ്ങൾ ശക്തം ​സാധാരണഗതിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മുഖ്യമന്ത്രിയുടെ

Kerala Politics News 1 Min Read

മുഖ്യമന്ത്രിയുടെ പി.എ സ്ഥാനം ഒഴിഞ്ഞ് സുനിഷ് ! ഭരണമാറ്റം ഉറപ്പിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിൻ്റെ സൂചനകൾ നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഏറ്റവും അടുത്ത വിശ്വസ്തനും പേഴ്സണൽ അസിസ്റ്റൻ്റുമായ വി.എം. സുനിഷ് ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവായി. സുനിഷ് നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇതോടെ, സർക്കാരിൻ്റെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മുഖ്യമന്ത്രിയുടെ 'നിഴൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ മാറിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ​വിടുതൽ ഉത്തരവ് പുറത്തിറങ്ങി ​കഴിഞ്ഞ മാർച്ച് 17-ന് സുനിഷ്

Kerala Politics News 2 Min Read

1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ 'ഉന്നതി' സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.

Kerala Politics News 1 Min Read

പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനെന്ന പേരിൽ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കോടിക്കണക്കിന് രൂപയാണ് ഈ ഒരു പരിപാടിക്കായി മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കിയിരിക്കുന്നത്. ​സർക്കാർ സംരംഭങ്ങളും പുതിയ പദ്ധതികളും ജനങ്ങളെ അറിയിക്കാനുള്ള പ്ലാറ്റ്‌ഫോം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, ഇതൊരു പിആർ (Public Relations)