തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്. വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫിൽ അപ്രതീക്ഷിത നീക്കം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ മാർച്ച് 18-ന് സ്ഥാനമൊഴിഞ്ഞു. സർക്കാരിൻ്റെ കാലാവധി തീരും മുൻപേയുള്ള ഈ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജിക്ക് പിന്നിലെ 'പെൻഷൻ' തന്ത്രം? സാധാരണഗതിയിൽ ഒരു മന്ത്രി അധികാരമൊഴിയുന്നത് വരെ പേഴ്സണൽ സ്റ്റാഫിനും തുടരാം. എന്നാൽ, തിരഞ്ഞെടുപ്പിൽ…
റായ്പൂർ: രാജ്യത്തെ ക്രൈസ്തവ സമൂഹത്തെയും മിഷനറി പ്രവർത്തനങ്ങളെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ചത്തീസ്ഗഡിലെ ബിജെപി സർക്കാർ വിവാദമായ 'മതസ്വാതന്ത്ര്യ ഭേദഗതി ബിൽ-2024' നിയമസഭയിൽ പാസാക്കി. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കൊണ്ടുവന്ന ഈ നിയമം, യഥാർത്ഥത്തിൽ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശക്തമാണ്. മരണശിക്ഷ ഒഴിവാക്കി, പക്ഷേ നിയമം കടുപ്പമേറിയത് മധ്യപ്രദേശിലെ ബിജെപി സർക്കാർ നിർദ്ദേശിച്ചതുപോലെ മതപരിവർത്തനത്തിന് 'മരണശിക്ഷ' എന്ന കടുത്ത നിർദ്ദേശം ചത്തീസ്ഗഡ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത്…
കൊച്ചി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം മന്ത്രി പി. രാജീവ് സമർപ്പിച്ച സ്വത്ത് വിവര പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ ഭാര്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അധ്യാപികയുമായ ഡോ. വാണി കേസരിയുടെ ശമ്പള വിവരങ്ങൾ രേഖപ്പെടുത്തിയതിലാണ് പ്രധാനമായും അവ്യക്തതകൾ നിഴലിക്കുന്നത്. ശമ്പളക്കണക്കിലെ പൊരുത്തക്കേടുകൾ സത്യവാങ്മൂലം പ്രകാരം ഡോ. വാണി കേസരിയുടെ ആകെ ശമ്പളം 2,43,450 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: എന്നാൽ, ഒരു സർവ്വകലാശാലാ അധ്യാപിക…
തിരുവനന്തപുരം: അധികാരത്തിന്റെ എച്ചിിൽ നക്കാൻ സ്വന്തം തറവാട് ചവിട്ടിപ്പുറത്താക്കി മറുകണ്ടം ചാടിയ രാഷ്ട്രീയ 'പരൽമീനുകൾക്ക്' കാലം കരുതിവെച്ചത് കടുത്ത തിരിച്ചടി. വിശ്വസിച്ച് കൂടെക്കൂട്ടിയവർ പോലും ഇപ്പോൾ ഇവരെ തിരിഞ്ഞുനോക്കുന്നില്ല. പാർട്ടി മാറിയാൽ പട്ടും വളയും കിട്ടുമെന്ന് കരുതിയ സരിൻമാരും തോമസ് മാഷുമാരും ഇന്ന് രാഷ്ട്രീയ വനവാസത്തിന്റെ വക്കിലാണ്. സരിന്റെ 'സരിപ്പില്ലാത്ത' കളി; കട്ടയും പടവും മടക്കി സി.പി.എം! കോൺഗ്രസിനെ തെറിവിളിച്ച്, പാലക്കാട് സീറ്റിനായി ചുവന്ന തോർത്തെടുത്ത പി. സരിന് കിട്ടിയത്…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ 2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന…
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ 2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് വ്യക്തമാക്കുന്ന കണക്കുകൾ നിയമസഭയിൽ പുറത്തുവിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ മാത്രം കേരളത്തിൽ 15,02,737 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി മന്ത്രി അറിയിച്ചു. 2026 ജനുവരി 27-ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്. അഞ്ച് വർഷത്തിനിടെ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായതായും മന്ത്രിയുടെ…
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി തലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയ സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും ഭീതിദമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തം. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ വലവിരിക്കുമ്പോൾ, അത് തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. നിയമസഭയെ ഞെട്ടിച്ച കണക്കുകൾ 2026 ജനുവരി 27-ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ സമർപ്പിച്ച…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി…
Sign in to your account