തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) പ്രീമിയം കുത്തനെ കൂട്ടിയ നടപടി വൻ വിവാദത്തിലേക്ക്. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായി വർദ്ധിപ്പിച്ചത് കേവലം സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും, ഇതിന് പിന്നിൽ ഇൻഷുറൻസ് കമ്പനികളും തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരും (TPA) നടത്തുന്ന വൻ അഴിമതിയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. വർദ്ധനവ്; ആർക്ക് വേണ്ടി? നിലവിലെ വർദ്ധനവോടെ ഒരു ജീവനക്കാരനോ പെൻഷൻകാരനോ പ്രതിവർഷം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. 6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ പിണറായി വിജയൻ സർക്കാർ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ കുടിശ്ശിക, 12-ാമത് ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള യോഗം പെരുമാറ്റച്ചട്ട പരാതി ഉയർന്നതിനെ തുടർന്ന് മാറ്റി വെച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 'തടി തപ്പി'. സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 5-ന് സർവീസ് സംഘടനകളുടെ യോഗമാണ് അദ്ദേഹം വിളിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാരെ സ്വാധിനിക്കാനുള്ള നീക്കമായിരുന്നു ചീഫ് സെക്രട്ടറിയുടേത്. യോഗം വിളിച്ചത് പെരുമാറ്റച്ചട്ട…
തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലുംജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്.…
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 2 ഗഡുക്കൾ നിലവിലെ സർക്കാരിന് കീഴിൽ ലഭിക്കില്ല. ഈ കുടിശ്ശിക 2026-ലെ പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ധനവകുപ്പ് കേരള പിറവി ദിനമായ ഇന്ന് (നവംബർ 1) വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.യുഡിഎഫ് സർക്കാർ 2026-ൽ അധികാരത്തിൽ വരുമെന്ന ധാരണയിലാണോ ധനവകുപ്പിന്റെ ഈ നീക്കം എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രകാരം കുടിശ്ശികയുടെ രണ്ട്…
Sign in to your account