Tag: Kerala Financial Crisis

Kerala Politics News 1 Min Read

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കുന്നത് കോടികളാണെന്ന കണക്കുകൾ പുറത്ത്. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ നൽകിയ പരസ്യങ്ങൾക്കായി മാത്രം ഇതുവരെ 163.32 കോടി രൂപ സർക്കാർ ചെലവാക്കിയത്. ​കുടിശികയിൽ മുങ്ങി ഖജനാവ് ​പരസ്യത്തിനായി വൻതുക നീക്കിവെക്കുമ്പോഴും ഇതിൽ വലിയൊരു ഭാഗം ഇനിയും നൽകി തീർക്കാനുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏകദേശം 60 കോടി രൂപയോളം പരസ്യ ഇനത്തിൽ മാത്രം സർക്കാർ കുടിശിക വരുത്തിയിട്ടുണ്ട്.

Kerala Politics News 1 Min Read

പിണറായിയുടെ മുഖം മിനുക്കാൻ 15 കോടി! അഡ്വാൻസ് 5 കോടി; ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനം വൻ കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും സ്വന്തം പ്രതിച്ഛായ മിനുക്കാൻ കോടികൾ വാരിയെറിഞ്ഞ് പിണറായി സർക്കാർ. സർക്കാരിന്റെ 'അഴിമതിയും കെടുകാര്യസ്ഥതയും' മറച്ചുവെക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പിആർ വർക്ക് നടത്താനാണ് 15 കോടി രൂപയുടെ പുതിയ പദ്ധതി. ഇതിൽ 5 കോടി രൂപ അടിയന്തരമായി അഡ്വാൻസ് നൽകിക്കൊണ്ട് മാർച്ച് 12-ന് സർക്കാർ ഉത്തരവിറക്കി. ​ഖജനാവിൽ കയ്യിട്ട് 'ഡിജിറ്റൽ' തള്ളൽ ​തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പബ്ലിക് റിലേഷൻസ് വകുപ്പിനെ മുൻനിർത്തി നടത്തുന്ന ഈ

Kerala Politics News 1 Min Read

​ജോലി കുറവ്, ചെലവ് കോടികൾ! ചീഫ് വിപ്പിനായി ഖജനാവിൽ നിന്ന് ഒഴുക്കിയത് 6 കോടിയിലേറെ രൂപ; കണ്ണട വാങ്ങിക്കാൻ നൽകിയത് 16100 രൂപയും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ചീഫ് വിപ്പ് പദവിക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയെച്ചൊല്ലി വൻ വിവാദം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനും അദ്ദേഹത്തിന്റെ സ്റ്റാഫിനുമായി അഞ്ച് വർഷത്തിനിടെ ആറ് കോടിയിലധികം രൂപയാണ് പൊതുമുതൽ ചെലവാകുന്നത് എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ​പ്രധാന കണ്ടെത്തലുകൾ: ജോലി ഭാരം കുറവ്, ആനുകൂല്യങ്ങൾ കൂടുതൽ ​നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാരെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ചീഫ് വിപ്പിന്റെ

Kerala Politics News 1 Min Read

പിണറായി – മോഹൻലാൽ PR ” ഇരുവർ ” ; ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 10 കോടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പി.ആർ. ഷോയ്ക്കായി സർക്കാർ ചെലവാക്കുന്നത് കോടികൾ. വെറും ഒരു അഭിമുഖത്തിനപ്പുറം, സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാനുള്ള വമ്പൻ 'ഇമേജ് ബിൽഡിംഗ്' പരിപാടിയാണിതെന്ന ആക്ഷേപം ശക്തമാവുകയാണ്. ഈ ആഡംബര പ്രഹസനത്തിനായി പത്ത് കോടി രൂപയാണ് ഖജനാവിൽ നിന്ന് ഒഴുക്കുന്നത്. ​ലാലിന് 5 കോടി; പി.ആർ.ഡി വഴി പണമൊഴുക്ക് ​ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം, നടൻ മോഹൻലാലിന് മാത്രം

Kerala Politics News 1 Min Read

മോദിക്ക് അക്ഷയ് കുമാർ, പിണറായിക്ക് ലാൽ; വെളുപ്പിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് ലാലേട്ടനെ ഇറക്കി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാർ ധൂർത്തിന് അവധി നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്ഷയ് കുമാർ ഇൻ്റർവ്യൂ ചെയ്തതിന് സമാനമായി, മുഖ്യമന്ത്രി പിണറായി വിജയനെ 'വെളുപ്പിച്ചെടുക്കാൻ' സൂപ്പർ സ്റ്റാർ മോഹൻലാലിനെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ ആഡംബര അഭിമുഖത്തിനായി ഖജനാവിൽ നിന്ന് കോടികളാണ് ഒഴുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ​'കണ്ടും മിണ്ടിയും ഇരുവർ': വെറുമൊരു സംഭാഷണമോ അതോ പിആർ സ്റ്റണ്ടോ? ​തിരഞ്ഞെടുപ്പ്

Kerala Politics News 1 Min Read

6 ലക്ഷം കോടിയുടെ കടക്കയത്തിൽ കേരളം! ‘എന്തുകൊണ്ട്, എൽ.ഡി.എഫ് ആയതുകൊണ്ടല്ലേ’? പിണറായിയുടെ സഭ തള്ളലിന് സോഷ്യൽ മീഡിയയിൽ എട്ടിൻ്റെ പണി !

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ കേരളത്തെ ആറര ലക്ഷം കോടിയുടെ കടക്കെണിയിലാക്കി പിണറായി സർക്കാർ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സഭയുടെ അവസാന ദിവസം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി നടത്തിയ 'തള്ള്' പ്രസംഗമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയാകുന്നത്. കടം പെരുകുന്നു, ധൂർത്ത് തുടരുന്നു ​ധൂർത്തും അഴിമതിയും വഴി കേരളത്തിന്റെ പൊതുകടം റെക്കോർഡ് വേഗതയിലാണ് കുതിച്ചുയർന്നത്. ശമ്പളവും പെൻഷനും നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! ഈ മാസത്തെ ക്ഷേമ പെൻഷൻ നൽകിയതും സഹകരണ സംഘങ്ങളിൽ നിന്ന് 1000 കോടി കടമെടുത്ത്, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി 3000

Kerala Leader 1 Min Read

11 ലക്ഷത്തിൻ്റെ കക്കൂസ്, കഴിക്കാൻ നെയ്മീൻ, കുളിക്കാൻ നീന്തൽ കുളം, പറക്കാൻ ഹെലികോപ്റ്റർ ! പിണറായി ചെലവ് 2500 കോടിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബര ജീവിതത്തിന് കുറവൊന്നുമില്ല. കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പ്രസംഗിക്കുമ്പോഴും ഒരു രാജാവിനെപ്പോലെ കോടികൾ പൊടിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ജീവിതരീതി ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. നവകേരള ബസിലെ ലക്ഷങ്ങൾ വിലയുള്ള ടോയ്‌ലറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വിദേശയാത്രകൾ വരെ നീളുന്നതാണ് ഈ കണക്കുകൾ. ​ക്ലിഫ് ഹൗസിലെ 'കാലിത്തൊഴുത്ത്' വിപ്ലവം ​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

Kerala Politics News 1 Min Read

​ബാലഗോപാൽ അല്ല, ഇത് ‘പരാജയ ഗോപാൽ’! DA / DR കുടിശിക മാത്രം 60000 കോടി

തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ 'പരാജയ ഗോപാൽ' ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്. കണക്കുകൾ ഇങ്ങനെ: ​ബാലഗോപാൽ ധനമന്ത്രിയായ

Kerala Leader 2 Min Read

അറബിക്കടലിൽ തള്ളിയ NPS എവിടെ? അഷ്വേർഡ് പെൻഷൻ വെറും ‘പേര് മാറ്റം’; ജീവനക്കാരെ പറ്റിച്ച് ബാലഗോപാൽ!

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ സ്കീം' (APS) വലിയ വിവാദങ്ങളിലേക്ക്. 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാർ, പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണം ശക്തമാണ്. ​പൊളിയുന്നത് ഭരണപക്ഷത്തിന്റെ 'ക്യാപ്സ്യൂൾ' ​പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെങ്കിൽ കേന്ദ്രത്തിലെ PFRDA നിയമം മാറണമെന്നായിരുന്നു ഇത്രയും കാലം ഭരണപക്ഷ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ