Tag: കേരള രാഷ്ട്രീയം

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിൽ പരസ്യ പ്രചാരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

തിരുവനന്തപുരം:രാഷ്ട്രീയാവേശം അലതല്ലിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. തലസ്ഥാനമടക്കം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് നാളെ (ഡിസംബർ 9) പോളിംഗ് ബൂത്തിലെത്തുക. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. വോട്ടർമാരുടെ മനസ്സ് കീഴടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ സ്ഥാനാർഥികളും മുന്നണി നേതാക്കളും വീടുകൾ കയറിയിറങ്ങുകയാണ്. ​ആദ്യ ഘട്ടത്തിൽ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളും

Kerala Politics News 1 Min Read

ശബരിമല പ്രക്ഷോഭ കേസുകളിൽ 3 മാസം ആയിട്ടും മറുപടിയില്ല; മുഖ്യമന്ത്രിക്കെതിരെ സ്പീക്കർക്ക് കത്ത് നൽകി കോൺഗ്രസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടിയെടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. ഉത്തരം ലഭിച്ചേ തീരൂ എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിക്കുന്നത്. ​യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത്

Kerala Politics News 1 Min Read

തദ്ദേശത്തിലും അജണ്ട നിശ്ചയിച്ച് സതീശൻ ! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ പിണറായി അജണ്ട പൊളിഞ്ഞു; തദ്ദേശം ഉറപ്പിച്ചു, 2026 ലെ കേരള ഭരണത്തിലേക്ക് സതീശനും സംഘവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. ​യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: ​2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും

Kerala Politics News 1 Min Read

ദേശീയപാത തകർച്ച !മുഖ്യമന്ത്രിയെ പരിഹസിച്ച് ഷിബു ബേബി ജോൺ: ‘കുഞ്ഞിന് വയറിളക്കം വന്നാൽ തന്റേതല്ലെന്ന് പറയും, അച്ഛനാര്?’

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെയും ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ രംഗത്ത്. ദേശീയപാത തകർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈ ഒഴിഞ്ഞതിനെയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചത്. ​ഷിബു ബേബി ജോണിന്റെ വിമർശനം ഇങ്ങനെ: ​"ഈ കുഞ്ഞ് ചിരിച്ചു കളിച്ചു നടക്കുമ്പോൾ പിണറായി പറയും, അത് തന്റേതാണെന്ന്. കുഞ്ഞിനൊരു വയറിളക്കം വന്നാൽ അപ്പോൾ പറയും അത് തന്റേതല്ലെന്ന്. ശരിക്കും ഈ കുഞ്ഞിന്റെ അച്ഛൻ

Kerala Politics News 1 Min Read

ഗർഭം കലക്കൽ Vs ശബരിമല സ്വർണ കൊള്ള! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ അന്തരീക്ഷത്തിൽ ഇനി ശബരിമല സ്വർണ്ണ കൊള്ള മാത്രം; തദ്ദേശത്തിൽ ചങ്കിടിച്ച് എൽഡിഎഫ്, ആത്മവിശ്വാസത്തിൽ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ 'ഗർഭം കലക്കൽ' ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്. ​കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ

Kerala Politics News 1 Min Read

രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് കർശന നടപടിക്കൊരുങ്ങുന്നു. രാഹുലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വി.ഡി. സതീശൻ്റെ നിലപാടാണ് ശരിയെന്ന് ഒടുവിൽ പാർട്ടി തിരിച്ചറിഞ്ഞു. ​രാഹുൽ മാങ്കൂട്ടത്തിനെതിരെ ബ്രഹ്മാസ്ത്രം തൊടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും

Kerala Politics News 1 Min Read

ശബരിമല: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കോൺഗ്രസ് നേതാക്കളുടെ ഫെയ്‌സ്‌ബുക്ക് ക്യാംപെയ്ൻ വൈറലാകുന്നു

തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി, നേതാക്കളെല്ലാം തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കവർ ചിത്രങ്ങൾ മാറ്റി. "അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്" എന്ന ശക്തമായ മുദ്രാവാക്യമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരാണ് പോസ്റ്റർ കവർ ചിത്രമായി

Kerala Politics News 1 Min Read

കിഫ്ബി മസാലാ ബോണ്ട് കേസ്: 466 കോടിയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ ? ED റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ; ‘ചതിച്ചത് ഐസക്കും എബ്രഹാമും’

കൊച്ചി: കിഫ്ബി മസാലാ ബോണ്ട് വഴി സമാഹരിച്ച 466 കോടി രൂപയുടെ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റിപ്പോർട്ട്. ഈ ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (FEMA) ഗുരുതരമായ ലംഘനം നടന്നതായും ED വ്യക്തമാക്കുന്നു. ​മസാലാ ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് 5000 ഏക്കറിലധികം ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം കണ്ടെത്തിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ രേഖകളിൽ മുഖ്യമന്ത്രി ഒപ്പിട്ടത് അന്നത്തെ

Kerala Politics News 1 Min Read

വീണ, വിവേക്, ഇപ്പോൾ പിണറായിക്കും ഇ.ഡി നോട്ടീസ് ! ക്ലിഫ് ഹൗസിൽ നോട്ടീസ് കിട്ടാത്തത് കമലക്ക് മാത്രം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു. ​നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ

Kerala Politics News 1 Min Read

പിണറായിയേയും ആൻ്റോ അഗസ്റ്റിനേയും കടത്തിവെട്ടി! തള്ളൽ കിരീടം ഇനി രാജീവ് ചന്ദ്രശേഖറിന്; ‘2036 ഒളിമ്പിക്സ് തിരുവനന്തപുരത്ത്’

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ 'തള്ളൽ' മത്സരത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെയും എ ആൻ്റോ അഗസ്റ്റിനെയും കടത്തിവെട്ടി, 2036-ലെ ഒളിമ്പിക്സ് ഗെയിംസിൻ്റെ വേദികളിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്ന അദ്ദേഹത്തിൻ്റെ 'പ്രഖ്യാപനം' സംസ്ഥാനത്തെ രാഷ്ട്രീയ-കായിക ലോകത്ത് വലിയ ചർച്ചാവിഷയമായി. ​തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിട്ടാണ് രാജീവ് ചന്ദ്രശേഖർ ഈ ആശയം അവതരിപ്പിച്ചത്. സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കാവുന്നതിലും