Tag: കേരള രാഷ്ട്രീയം

Kerala Politics News 1 Min Read

വെള്ളാപ്പള്ളി നടേശന് 90 വയസ്, സുകുമാരൻ നായർക്ക് 85; സമുദായ നേതാക്കൾക്ക് വിരമിക്കൽ പ്രായം വേണ്ടേ?

കോട്ടയം: വർഷങ്ങൾ നീണ്ട വാക്പോരുകൾക്കും തർക്കങ്ങൾക്കുമൊടുവിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വീണ്ടും ഒന്നിക്കുന്നു. "എന്നെ എന്തെല്ലാം വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നു, അതെല്ലാം ഞാൻ ക്ഷമിച്ചു. അദ്ദേഹം പ്രായത്തിൽ എന്നേക്കാൾ വളരെ മുന്നിലുള്ള ആളല്ലേ," എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകൾ കൈകോർക്കുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഈ ഐക്യത്തിൻ്റെ ഭാവിയിലേക്കാണ്. ​പ്രായം ചർച്ചയാക്കി

Kerala Politics News 1 Min Read

വെള്ളാപ്പള്ളി എത്തിയില്ല ! കൊല്ലത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ ജനപങ്കാളിത്തം ശുഷ്കം

​കൊല്ലം: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം ശ്രീനാരായണ ഗുരു സമുച്ചയത്തിൽ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി എത്തിയ പരിപാടിയിൽ വെള്ളാപ്പള്ളിയുടെ അഭാവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാൽ വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്. ആയിരത്തിലധികം പേർ എത്തുമെന്ന് കരുതിയിരുന്ന ചടങ്ങിൽ നാലിലൊന്ന് ആളുകൾ പോലും എത്തിയില്ല എന്നത് സർക്കാരിന്

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

​പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ​ ടീം യു ഡി എഫ് ;പുതുയുഗപ്പിറവിക്കായി വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ

തിരുവനന്തപുരം: കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന വിശേഷണം ഇതിനോടകം തന്നെ നേടിയെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയൻ്റെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാനും യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ടുള്ള പുതുയുഗ യാത്ര ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിക്കും. ​തിരഞ്ഞെടുപ്പുകളിലെ വിജയശില്പി ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിലും

Kerala Politics News 1 Min Read

ഐഷാ പോറ്റി പേടി! ബാലഗോപാൽ കൊട്ടാരക്കര വിടുന്നു; കൊല്ലത്ത് മൽസരിക്കും

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. ​കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ ​മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ

Kerala Politics News 1 Min Read

​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ!പിണറായിയെ കൈവിട്ട് സൈബർ ലോകം; ഫേസ്ബുക്ക് ലൈവിൽ ആളില്ലാതെ മുഖ്യമന്ത്രിയുടെ സമരം

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉണ്ടായ ദയനീയമായ കാഴ്ചക്കാരുടെ കുറവാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ​17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ ​കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള

Kerala Politics News 1 Min Read

​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. ​കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.

Kerala Politics News 1 Min Read

ഭരണം തിരിച്ചുപിടിക്കാൻ സുനിൽ കനഗോലുവിന്റെ ‘ആക്ഷൻ പാക്ക്ഡ്’ തന്ത്രങ്ങൾ

സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി പുതിയ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രത്യേക ക്യാംപിലാണ് നിർണ്ണായകമായ പല തീരുമാനങ്ങളും കനുഗോലു അവതരിപ്പിച്ചത്. ​ജനപ്രിയതയും സോഷ്യൽ മീഡിയ സ്വാധീനവും അളന്നുകൊണ്ടാകും ഇത്തവണ സ്ഥാനാർഥി നിർണ്ണയം. 'വിജയസാധ്യത' എന്നതിനപ്പുറം ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പൾസ് അറിഞ്ഞുള്ള

Kerala Politics News 1 Min Read

“ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനും ആകുന്നു” – ഇൻഫാം വേദിയിൽ ക്രിസ്തുവിൻ്റെ ഏഴാമത്തെ പ്രഖ്യാപനം അനുസ്മരിച്ച് വി.ഡി. സതീശൻ; കർഷകർക്ക് ഉപാധി രഹിത പട്ടയം നൽകണം

കട്ടപ്പന: കർഷകർക്ക് അർഹമായ ഉപാധിരഹിത പട്ടയം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇൻഫാം (INFAM) രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനെ വിസ്മരിച്ചുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് സതീശൻകൃഷിയെയും കർഷകരെയും കുറിച്ച് ബൈബിളിൽ ക്രിസ്തു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സതീശൻ തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. "ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എൻ്റെ പിതാവ് തോട്ടക്കാരനും

Kerala Politics News 1 Min Read

‘കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാർ’: ആന്റണി രാജുവിനെതിരെയും പിണറായിക്കെതിരെയും ആഞ്ഞടിച്ച് വി.ഡി സതീശൻ

കട്ടപ്പന: തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ പ്രതിയായ ആന്റണി രാജുവിനെ സംരക്ഷിക്കുന്നതിലൂടെ കൊള്ളക്കാർക്ക് കുടപിടിക്കുന്ന സർക്കാരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകൾ അവഗണിച്ച് പിണറായി വിജയൻ അദ്ദേഹത്തെ രണ്ടരവർഷം മന്ത്രിയായി കൊണ്ടുനടന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. ​ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശിയെ രക്ഷിക്കാൻ വേണ്ടി അടിവസ്ത്രം വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു മുഖ്യമന്ത്രി