തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ കേരളം ‘ബഹുദൂരം മുന്നിൽ’. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമബത്ത (DA) കുടിശിക വരുത്തിയ സംസ്ഥാനമെന്ന ‘അഭിമാനകരമല്ലാത്ത’ ഒന്നാം സ്ഥാനം കേരളം നിലനിർത്തുന്നു. 2022 ജൂലൈ മുതൽ ലഭിച്ച ഈ ഒന്നാം സ്ഥാനം 2026 ജനുവരിയിലെത്തി നിൽക്കുമ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ ആറ് ഗഡുക്കളിലായി ആകെ 15 ശതമാനം ഡിഎ ആണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം ഡിഎ വിതരണത്തിൽ കൃത്യത പാലിക്കുമ്പോഴാണ് കേരളം ഈ കാര്യത്തിൽ വിമുഖത കാട്ടുന്നത്.
കുടിശികയുടെ കണക്കുകൾ ഇങ്ങനെ:
- 01.07.2023 മുതൽ – 3%
- 01.01.2024 മുതൽ – 3%
- 01.07.2024 മുതൽ – 3%
- 01.01.2025 മുതൽ – 2%
- 01.07.2025 മുതൽ – 2%
- 01.01.2026 മുതൽ – 2%
- ആകെ കുടിശിക: 15%
സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം കാലം ക്ഷാമബത്ത മുടങ്ങുന്നത്. സർക്കാർ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
![]()
