തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ, മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ കാലത്ത് പിൻവാതിൽ വഴി ജോലി നേടിയ ഏകദേശം 2500 ഓളം ‘സഖാക്കളുടെ’ ഭാവി അനിശ്ചിതത്വത്തിൽ. ആര്യയുടെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെ സി.പി.എം ഭരണം നഷ്ടപ്പെടാനും ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം നേടാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.
മേയർ ആര്യ രാജേന്ദ്രൻ്റെ ‘ദുർഭരണം’ കാരണമാണ് കോർപ്പറേഷൻ ഭരണം നഷ്ടമായതെങ്കിലും, അതിന്റെ യഥാർത്ഥ പ്രത്യാഘാതം നേരിടുന്നത് അനധികൃതമായി ജോലിക്ക് കയറിയ സഖാക്കളാണ്. 2500-ഓളം നിയമനങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, ജോലി നഷ്ടപ്പെട്ടവരുടെ പട്ടിക നീളുമെന്ന് ഉറപ്പാണ്.
ആര്യാ രാജേന്ദ്രൻ, ഡി.ആർ അനിൽ എന്നിവർ വഴിയാണ് സി പി എം കോർപ്പറേഷനിൽ സഖാക്കളെ കുത്തി നിറച്ചത്. ഭരണം പോയതോടെ പണി പോയത് ആര്യക്ക് മാത്രമല്ല കോർപ്പറേഷനിലെ പിൻവാതിൽ നിയമന സഖാക്കൾക്കളുടേയും കാര്യവും കട്ടപ്പൊകയായി.
![]()
