തിരുവനന്തപുരം: ലയണൽ മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളെപ്പറ്റി തനിക്ക് ഒന്നും അറിയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ
സംസ്ഥാന സർക്കാർ തന്നെയാണ് മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാൻ ഉത്തരവിറക്കിയത്. മാത്രമല്ല, ഇതിനായുള്ള സ്പോൺസറായി റിപ്പോർട്ടർ ബ്രോംഡ് കാസ്റ്റിംഗ് കമ്പനിയെ കണ്ടെത്തിയതും സർക്കാർതലത്തിലാണ്. 20 ലക്ഷം രൂപ മുടക്കി മെസിയെയും സംഘത്തെയും ക്ഷണിക്കുന്നതിനായി വിദേശത്തേക്ക് മന്ത്രി അബ്ദു റഹിമാനെ അയച്ചതും സർക്കാരിൻ്റെ തീരുമാനപ്രകാരമായിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ മുഖ്യമന്ത്രി നേരിട്ടത് ഇങ്ങനെയാണ്:
”മെസി കേരളത്തിലേക്ക് വരുന്നതിനെ പറ്റി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”
സർക്കാർ തലത്തിൽ തന്നെ നേരിട്ട് തീരുമാനിച്ചതല്ലേ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യം ആവർത്തിച്ചപ്പോഴും “എനിക്കറിയില്ല” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സ്പോൺസറെ കണ്ടെത്തുന്നതിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രിയുടെ മറുപടി ഇതേ രീതിയിൽ തന്നെയായിരുന്നു: ” ഞാൻ പറഞ്ഞില്ലേ, എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്ന് “.
കൊച്ചിയിലെ സ്റ്റേഡിയം നവീകരിക്കാൻ റിപ്പോർട്ടറുകാരെ ചുമതലപ്പെടുത്തിയതിൻ്റെ പിന്നിലും സർക്കാരിൻ്റെ ആളുകളാണ്. ഇത്രയേറെ നീക്കങ്ങൾ ഔദ്യോഗികമായി നടന്നിട്ടും മുഖ്യമന്ത്രി തനിക്ക് ഒന്നും അറിയില്ല എന്ന് പറയുമ്പോൾ, മുൻപ് വിവാദ ഉദ്യോഗസ്ഥനായ ശിവശങ്കർ പറഞ്ഞിരുന്നത് പോലെ മുഖ്യമന്ത്രിക്ക് ഒന്നും അറിയാത്ത സ്ഥിതിയാണോ എന്ന സംശയമാണ് ഉയരുന്നത്. ഒരു ടിഷ്യൂ പേപ്പർ കൊടുത്താലും ഒപ്പിട്ട് കൊടുക്കുന്ന വ്യക്തിയാണോ സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ എന്ന ഗൗരവകരമായ ചോദ്യവും ഇതോടെ പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്.
![]()
