തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി നാളെ വിധി പറയും. രാവിലെ 11 മണിയോടെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നസീറ ഉത്തരവ് പുറപ്പെടുവിക്കുക.
കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഒരു മണിക്കൂറും 45 മിനിറ്റാണ് വാദത്തിനായി എടുത്തത്. പ്രതിഭാഗം വാദിച്ചത് പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നു ഇതെന്നാണ്.
അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഗർഭചിദ്രത്തിന് മതിയായ തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വാദം കേൾക്കുന്നതിനിടെ, പ്രതിഭാഗം സീൽഡ് കവറിൽ ചില പെൻഡ്രൈവുകളും മറ്റ് സുപ്രധാന രേഖകളും കോടതിയിൽ ഹാജരാക്കി. എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി വച്ചത്.
![]()
