തിരുവനന്തപുരം: സിനിമ താരത്തിൻ്റെ മകൻ ബാർ ലൈസൻസിനായി അപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വിവരങ്ങൾ പുറത്തുവരുന്നു. ജീവിതത്തിലുടനീളം സത്യസന്ധതയും കമ്യൂണിസ്റ്റ് മൂല്യങ്ങളും മുറുകെപ്പിടിച്ച എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ കാലത്താണ് ഈ സംഭവം.
ധാരാളം അപേക്ഷകർക്ക് ലൈസൻസ് ലഭിച്ചപ്പോഴും നടന്റെ മകന്റെ അപേക്ഷ പല കാരണങ്ങളാൽ വൈകി. ഒടുവിൽ, നേരിട്ട് സെക്രട്ടേറിയറ്റിലെത്തിയ മകൻ അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബാർ ലൈസൻസ് അത്ഭുതകരമായി അനുവദിക്കപ്പെട്ടു.
അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എൻ. വാസു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായതും ഇതേ വാസുവാണ്.
അപ്രതീക്ഷിത ലൈസൻസിന് പിന്നിൽ:
എത്ര ശ്രമിച്ചിട്ടും കിട്ടാതിരുന്ന ലൈസൻസ് പെട്ടെന്ന് ലഭിച്ചതിൻ്റെ രഹസ്യം സിനിമ നടൻ മകനോട് തിരക്കി. മകന്റെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു: “ഞാൻ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു. അതിനുശേഷം ഇന്ത്യയോട് യുദ്ധം ചെയ്ത ഒരു രാജ്യവുമായി ബന്ധപ്പെട്ട പേരിൽ അറിയപ്പെടുന്ന ഒരാളെയും കണ്ടു. പിന്നെ എല്ലാം എളുപ്പമായി നടന്നു.”
അന്ന് ബാർ ലൈസൻസ് ലഭിക്കാൻ ₹15 ലക്ഷം കോഴ നൽകേണ്ടി വന്നു എന്നാണ് അഭ്യൂഹം. പാർട്ടിയിൽ നിന്നുള്ള ‘ഗ്രീൻ സിഗ്നൽ’ ലഭിച്ചാൽ മാത്രം അനുമതി. അന്നത്തെ പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
![]()
