തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വീണ്ടും ചർച്ചാവിഷയമാകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തുന്ന ആരോപണങ്ങൾ. പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനായി സി.പി.എം രഹസ്യ ധാരണയുണ്ടാക്കിയെന്ന സതീശന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി. ജോണിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഈ ‘ഡീൽ’ രാഷ്ട്രീയത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
പിഷാരടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും
പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേഷ് പിഷാരടി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിയുടെ ജനപ്രീതിയും യു.ഡി.എഫ് സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവും വിജയത്തിന് മാറ്റുകൂട്ടും. ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിച്ചാലും പാലക്കാട്ടെ വോട്ടർമാർ യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വോട്ട് മറിക്കൽ തന്ത്രം: 10 സീറ്റുകൾക്ക് പകരം പാലക്കാട്?
പാലക്കാട് മൂന്നാം സ്ഥാനത്തുള്ള സി.പി.എം, ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ വോട്ടുകൾ ചോർത്താനാണ് ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നത്. ഇതിന് പകരമായി കേരളത്തിലെ മറ്റ് പത്ത് സീറ്റുകളിൽ ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്നത് യു.ഡി.എഫും സി.ജെ.പി (സി.പി.എം – ബി.ജെ.പി) സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് അദ്ദേഹം പരിഹസിച്ചു.
സതീശന്റെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് റാന്നി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിലെ ബി.ജെ.പി നിലപാട്.
”ശബരിമല സ്വർണ്ണക്കൊള്ള പ്രധാന വിഷയമാകുന്ന തെരഞ്ഞെടുപ്പിൽ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിൽ പോലും ബി.ജെ.പിക്ക് സ്വന്തം സ്ഥാനാർത്ഥിയില്ല. അവിടെ ട്വന്റി-20 സ്ഥാനാർത്ഥിയായി തോമസ് സാമുവൽ (ബ്ലെസൻ) ആണ് മത്സരിക്കുന്നത്.”
കുന്നത്ത് നാടിൽ മാത്രം സ്വാധീനമുള്ള ട്വന്റി-20 പലയിടത്തും എൻ.ഡി.എ സ്ഥാനാർത്ഥികളായി മാറുന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
അജണ്ട നിശ്ചയിക്കുന്നത് സതീശൻ
2021-ന് ശേഷം കേരള രാഷ്ട്രീയത്തിൽ അജണ്ട നിശ്ചയിക്കുന്നത് വി.ഡി സതീശൻ ആയിരുന്നു. അതിൻ്റെ പിന്നാലെ പോകാനായിരുന്നു പിണറായിയുടെ വിധി. പിണറായി വിജയനും സർക്കാരും സതീശൻ ഉയർത്തുന്ന വിഷയങ്ങൾക്ക് പിന്നാലെ പോകേണ്ടി വരുന്ന കാഴ്ചയാണ് ഇത്തവണയും ആവർത്തിക്കുന്നത്.
![]()
