കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ ആര്യ രാജേന്ദ്രൻ വരുത്തിവെച്ച അതേ ദുരന്തം സംസ്ഥാന ഭരണത്തിൽ വീണ ജോർജും ആവർത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച് മന്ത്രി വീണ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയ സംഭവത്തിന് പിന്നിൽ വലിയ രാഷ്ട്രീയ നാടകമാണെന്ന ആരോപണം ശക്തമാകുന്നു.
ദൃശ്യങ്ങൾ പുറത്ത്; കള്ളക്കളി പൊളിഞ്ഞു
കണ്ണൂരിൽ വെച്ച് തന്നെ കെ.എസ്.യുക്കാർ വളഞ്ഞിട്ട് ആക്രമിച്ചു എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്ന ചാനൽ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ മന്ത്രിയുടെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ്. പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ എത്തിയെങ്കിലും അവർ മന്ത്രിയുടെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നിട്ടും പരിക്കേറ്റെന്ന വ്യാജേന ആശുപത്രിയിൽ അഡ്മിറ്റ് ആയ മന്ത്രിയുടെ നടപടി സംസ്ഥാനത്ത് വലിയ രീതിയിലുള്ള കലാപ ആഹ്വാനത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.
ആര്യ ആവർത്തിക്കുന്ന ദുരന്തം
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ മേയർ ആര്യ രാജേന്ദ്രൻ കളിച്ച നാടകം ഒടുവിൽ ഭരണം തന്നെ നഷ്ടപ്പെടുന്നതിലേക്കാണ് നയിച്ചത്. സമാനമായ രീതിയിൽ അഹങ്കാരവും വ്യാജ ആരോപണങ്ങളുമായി ജനങ്ങളെ വെല്ലുവിളിക്കുന്ന മന്ത്രി വീണ ജോർജിന്റെ നീക്കം എൽ.ഡി.എഫിന്റെ ശവക്കുഴി തോണ്ടുമെന്നാണ് വിലയിരുത്തൽ.
140 മണ്ഡലങ്ങളിലും തോൽവി ഭീതിയിൽ എൽ.ഡി.എഫ്
മന്ത്രിയുടെ ഈ ‘നാടകം’ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാകും. ജനവികാരം പൂർണ്ണമായും സർക്കാരിനെതിരാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ഈ ഒറ്റ സംഭവം മതി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നിലംപരിശാകാൻ. അഴിമതിയും ധാർഷ്ട്യവും നാടകങ്ങളും കൊണ്ട് ജനങ്ങളെ മടുപ്പിച്ച പിണറായി സർക്കാരിന് വീണ ജോർജിന്റെ ഈ നീക്കം അവസാനത്തെ ആണിയായി മാറുകയാണ്.
![]()
