Tag: Thiruvananthapuram

Kerala Politics News 1 Min Read

കേരള രാജ്ഭവൻ ഇനി ‘ലോക്ഭവൻ’; കൊളോണിയൽ പൈതൃകം കുടഞ്ഞ് ഗവർണറുടെ വസതി ഇനി ജനകീയം

തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി 'ലോക്ഭവൻ' എന്നറിയപ്പെടും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്ന 'രാജ്ഭവൻ' എന്ന പേര് ഒഴിവാക്കി സ്ഥാപനങ്ങളെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന മാറ്റം. ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'ജനങ്ങളുടെ ഭവനം' (Lok Bhavan) എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ഗവർണറുടെ

Kerala Politics News 2 Min Read

ജോലി സമ്മർദ്ദം: ബിഎൽഒ ആത്മഹത്യ; പ്രതീകാത്മക തൂങ്ങിമരണം ആവിഷ്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മാർച്ച്

തിരുവനന്തപുരം: ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കിയ ബി.എൽ.ഒയോട് (ബൂത്ത് ലെവൽ ഓഫീസർ) ഐക്യദാർഢ്യം പ്രകടിപ്പിച്ച്, പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി. "എസ്.ഐ.ആർ മരണക്കെണിയാണ്", "ഇനിയും എത്ര ജീവൻ വേണം, ഒന്ന് കണ്ണ് തുറക്കാൻ?", "തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാച്ചാരോ?" തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു മഴയത്തും ശക്തമായ പ്രതിഷേധം. ​അഞ്ചോളം ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ച പ്ലക്കാർഡുകളുമായാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം നടത്തിയത്.

Kerala Politics News 1 Min Read

തിരുവനന്തപുരം ബി.ജെ.പിയിൽ വീണ്ടും ആത്മഹത്യ ! സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം പാർട്ടി ഓഫീസിൽ കൊണ്ടുപോകരുതെന്ന് കുറിപ്പ്!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ തമ്പിയാണ് ജീവനൊടുക്കിയത്. ​സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ആനന്ദിന് പകരം വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇത് തിരുവനന്തപുരം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ​ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ആനന്ദിന്റേതായി പുറത്തുവന്നിട്ടുണ്ട്. "മണ്ണ് മാഫിയയുമായി ചേർന്ന്

Kerala Politics News 1 Min Read

തോൽവി ഭയം: ശബരിനാഥിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് വി.വി. രാജേഷ് ! സി പി എമ്മിൻ്റെ പ്രധാന നേതാക്കളും മുങ്ങി

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന. ​ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ

Kerala Politics News 1 Min Read

ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു 'വോട്ട് കടം വീട്ടൽ' സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​കെ.എസ്. ശബരിനാഥനോടുള്ള തന്റെ 'കടം' വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ്

Kerala Politics News 1 Min Read

“ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി,” ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം മുതൽ സർക്കാർ വക സർവ്വത്ര മോഷണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനം ഭരിക്കുന്നവർ കക്കുകയാണെന്നും, മന്ത്രിമാർ എല്ലാവരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ​"എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും," മുരളീധരൻ പറഞ്ഞു. വനംമന്ത്രി എ.കെ. ശശീന്ദ്രനെ പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് ഏറെ ശ്രദ്ധേയം. "ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി

Kerala Politics News 1 Min Read

‘മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്’; വൈറലായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നീതു വിജയൻ്റെ പ്രചാരണ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. "മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്" എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ​ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ലയണൽ മെസി കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ഈ വലിയ ചർച്ചാവിഷയം പ്രചാരണത്തിനായി നീതു ഉപയോഗിച്ചിരിക്കുന്നത്. ​മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ

Kerala Politics News 1 Min Read

വിഐപി റൂം വിവാദം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് വിമാനത്താവളത്തിൽ മുറി നിഷേധിച്ചു; സിആർപിഎഫുമായി തർക്കം

തിരുവനന്തപുരം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തിന് വിഐപി മുറി തുറന്നുനൽകുന്നത് സംബന്ധിച്ച് സുരക്ഷാ ചുമതല വഹിച്ചിരുന്ന സിആർപിഎഫ് (CRPF) അംഗങ്ങളുമായി തർക്കം. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ളവരാണ് വിഐപി മുറി തുറന്നുനൽകാത്തതിനെ തുടർന്ന് അൽപനേരം കാത്തുനിൽക്കേണ്ടി വന്നത്. ​വിഐപി മുറി തുറന്നുനൽകാൻ ചീഫ് സെക്രട്ടറി ഡോ. എ . ജയതിലക് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാച്ചുമതലയുണ്ടായിരുന്ന സിആർപിഎഫ് അംഗങ്ങൾ അനുമതി

Kerala Politics News 1 Min Read

​’തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കും’: ആര്യാ രാജേന്ദ്രനും ടി.എൻ സീമയും പരിഗണനയിൽ; ആന്റണി രാജുവിന് തിരിച്ചടി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാൻ തയ്യാറെടുത്ത് സി.പി.എം. ഇതിന്റെ ഭാഗമായി നിലവിൽ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ കൈവശമുള്ള തിരുവനന്തപുരം സീറ്റ് സി.പി.എം ഏറ്റെടുക്കും. നിലവിലെ എം.എൽ.എ ആൻ്റണി രാജുവിന് കേസുമായി ബന്ധപ്പെട്ട് നേരിടുന്ന തിരിച്ചടിയാണ് സീറ്റ് ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ​തിരുവനന്തപുരത്ത് സി.പി.എമ്മിൻ്റെ മുതിർന്ന വനിതാ നേതാവ് ടി.എൻ സീമ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. പാർട്ടി സെക്രട്ടറി