Tag: Medisep

Kerala Politics News 2 Min Read

മെഡിസെപ് കൊള്ള: 100 കോടിയുടെ ക്ലെയിം മുക്കി; സർക്കാർ ഒത്താശയോടെ ജീവനക്കാരെ ചതിക്കുന്നു | Medisep Scam Report

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണീരൊപ്പി എന്ന പേരിൽ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി ഇപ്പോൾ 'പച്ചയായ പകൽക്കൊള്ള'യായി മാറുന്നു. അർഹമായ ചികിത്സാ ആനുകൂല്യങ്ങൾക്കായി സമർപ്പിച്ച 1.25 ലക്ഷം ക്ലെയിമുകളാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനികൾ വലിച്ചെറിഞ്ഞത്. ഇത്തരത്തിൽ ജീവനക്കാർക്ക് ലഭിക്കേണ്ട 100 കോടിയോളം രൂപയാണ് കമ്പനികൾ വെട്ടിച്ചത്. സർക്കാരാകട്ടെ, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കാഴ്ചക്കാരനായി മാറി നിൽക്കുകയാണ്. ​1.25 ലക്ഷം പേരുടെ കണ്ണീര്; സർക്കാരിന് പുച്ഛം! ​"ഇതുവരെ

Kerala Politics News 1 Min Read

മെഡിസെപ്പ് വെന്റിലേറ്ററിൽ; ജീവനക്കാരെയും പെൻഷൻകാർക്കും വഞ്ചിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ | Medisep Scheme Issues Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി നിലവിൽ 'വെന്റിലേറ്ററിലാണെന്നും' മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് പോലും അർഹമായ ചികിത്സാ സഹായം ലഭിക്കാതെ വലയുകയാണെന്നും കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി.10,000-ത്തോളം അപേക്ഷകൾ കുടുങ്ങിക്കിടക്കുന്നു മെഡിസെപ്പിൽ നിലവിൽ പത്തായിരത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. 6,000-ൽ പരം ഗുണഭോക്താക്കൾക്ക് വിവിധ ആശുപത്രികളിൽ ചികിത്സാ ചെലവ് ക്യാഷ്‌ലെസ് ആയി

Kerala Politics News 1 Min Read

ഡാറ്റാ ‘ബോംബ്’ പേടിച്ച് മുഖ്യമന്ത്രി! മെഡിസെപ് സന്ദേശം അയച്ചാൽ 250 കോടി പിഴ കിട്ടും; പണി പാളി സർക്കാർ!

തിരുവനന്തപുരം: മെഡിസെപ് രണ്ടാം ഘട്ട പ്രചരണ സന്ദേശങ്ങൾ അയക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടുത്ത ആശയക്കുഴപ്പം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ അയച്ച സന്ദേശം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ പിന്നോട്ട് വലിയുന്നത്. നിയമവിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയാൽ കോടികളുടെ പിഴയും നിയമനടപടിയും നേരിടേണ്ടി വരുമെന്നാണ് പുതിയ വിലയിരുത്തൽ. ​തിരിച്ചടിയായത് ഡി.എ മെസേജ് ​നേരത്തെ, ജീവനക്കാരുടെ വിവരങ്ങൾ അനധികൃതമായി ഉപയോഗിച്ച് ഡി.എ (DA) അനുവദിച്ചത്

Kerala Politics News 1 Min Read

മെഡിസെപ്പ് ദുരിതം തുടരും; ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറക്കാൻ സർക്കാർ ശ്രമം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: ജിഎസ്ടി ഒഴിവാക്കി എന്നതിനപ്പുറം മെഡിസെപ്പ് രണ്ടാം ഘട്ടത്തിലും ജീവനക്കാരുടെ ദുരിതം തുടരുമെന്ന് ഉറപ്പായതായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുക്കിയ പ്രീമിയത്തിൽ സർക്കാർ യഥാർത്ഥത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും, ജിഎസ്ടി ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് ആരോപിച്ചു. ​പ്രീമിയം വർദ്ധനവിൽ വഞ്ചന ​ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിവൃത്തിയില്ലാതെയാണ് പ്രീമിയം ₹810-ൽ നിന്നും ₹687-ലേക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറായത്. ജിഎസ്ടി കൊള്ള കൈയോടെ പിടിക്കപ്പെട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ്

News 2 Min Read

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ; പരിരക്ഷ 5 ലക്ഷമായി ഉയർത്തി, പ്രീമിയം 687 രൂപ

​ഇൻഷുറൻസ് പരിരക്ഷയിൽ വ വർദ്ധനവ് തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നു മുതൽ ആരംഭിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. പദ്ധതിയുടെ ആനുകൂല്യങ്ങളിലും പാക്കേജുകളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ​നിലവിൽ മൂന്ന് ലക്ഷം രൂപയായിരുന്ന അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ രണ്ടാം ഘട്ടത്തിൽ 5 ലക്ഷം രൂപയായി

Kerala Politics News 1 Min Read

​മെഡിസെപ്പിൽ ജിഎസ്ടി കുരുക്ക്: തമിഴ്‌നാട്ടിൽ ഇളവ്, കേരളത്തിൽ ഓരോ ജീവനക്കാരനും നൽകണം 1482 രൂപ അധികം! ചതിച്ചത് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327

Kerala Politics News 1 Min Read

മെഡിസെപ്പ്: ആരോഗ്യ സുരക്ഷയോ അതോ ശമ്പളത്തിൽ നിന്നുള്ള ‘ഗുണ്ടാപ്പിരിവോ’? ജിഎസ്ടി വെട്ടിക്കുറയ്ക്കാതെ സർക്കാർ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ് (MEDISEP) ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പോലും ബാധകമല്ലാത്ത ജിഎസ്ടി നിരക്കുകൾ മെഡിസെപ്പിൽ തുടരുന്നതും, ആശുപത്രികളിൽ പദ്ധതിക്ക് ലഭിക്കുന്ന അവഗണനയുമാണ് ഗുണഭോക്താക്കളെ ചൊടിപ്പിക്കുന്നത്. ​വർഷത്തിൽ 6,000 രൂപ ജിഎസ്ടി! ​ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടാവുകയും മാതാപിതാക്കൾ പെൻഷൻകാർ ആയിരിക്കുകയും ചെയ്താൽ, ആ കുടുംബം പ്രതിമാസം വലിയൊരു തുക മെഡിസെപ്പിനായി നൽകേണ്ടി വരുന്നു. മാസം 3,240

Kerala Politics News 1 Min Read

​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ

Kerala Politics News 1 Min Read

മെഡിസെപ് ഇൻഷുറൻസ്: മദ്യപാനികൾക്കും പുകവലിക്കാർക്കും ആനുകൂല്യം ലഭിക്കില്ലേ?

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ നിബന്ധനകൾ കടുപ്പിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേക്കാമെന്ന വാർത്തകൾ ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക പരത്തുന്നു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന നിലവിലുള്ള വ്യവസ്ഥ കണിശമായി നടപ്പിലാക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ നീക്കം. ​ലഹരി ഉപയോഗം നിലവിലുള്ളവർക്ക് മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് ഇത് നിർത്തിയവർക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഡോക്ടർമാർ

Kerala Politics News 2 Min Read

മെഡിസെപ് പ്രീമിയ വർദ്ധനവ് പിന്നിൽ കോടികളുടെ അഴിമതിയോ? ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ ജീവനക്കാരേയും പെൻഷൻകാരേയും പിഴിയുന്നു!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) പ്രീമിയം കുത്തനെ കൂട്ടിയ നടപടി വൻ വിവാദത്തിലേക്ക്. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായി വർദ്ധിപ്പിച്ചത് കേവലം സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും, ഇതിന് പിന്നിൽ ഇൻഷുറൻസ് കമ്പനികളും തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരും (TPA) നടത്തുന്ന വൻ അഴിമതിയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. ​വർദ്ധനവ്; ആർക്ക് വേണ്ടി? നിലവിലെ വർദ്ധനവോടെ ഒരു ജീവനക്കാരനോ പെൻഷൻകാരനോ പ്രതിവർഷം