തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. വർഷങ്ങളായി ഇടഞ്ഞുനിന്നിരുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിയുടെ പിന്തുണ പിണറായിക്കാണ്. ഫലത്തിൽ സുകുമാരൻ നായരുടെ പിന്തുണയും പിണറായിക്ക് എന്ന് വ്യക്തം. മാറുന്ന നിലപാടുകൾ; 2021-ൽ നിന്ന് 2026-ലേക്ക് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയ…
തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ ജയിലിൽ തുടരും. അടച്ചിട്ട മുറിയിലായിരുന്നു (In-camera) കോടതി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വാധീനശക്തിയുള്ള ജനപ്രതിനിധി എന്ന…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ…
തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ഒരു കുരുന്നിനെ അക്ഷരമുറ്റത്തേക്ക് ആനയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കട സ്വദേശികളായ ജിനു - ജിൻസി ദമ്പതികളുടെ മകൻ ഡൈനനാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ വെച്ച് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. ഇന്ന് രാവിലെയായിരുന്നു ഹൃദ്യമായ ഈ വിദ്യാരംഭ ചടങ്ങ് നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി ഹരിശ്രീ കുറിപ്പിച്ച വി.ഡി സതീശൻ, അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഡൈനന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ലളിതമായ അന്തരീക്ഷത്തിൽ…
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ ഒരു കാലത്ത് സൈബർ ഇടങ്ങളെ അടക്കിവാണിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളിൽ നിന്നുള്ള പിന്തുണ നഷ്ടമാകുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ഉണ്ടായ ദയനീയമായ കാഴ്ചക്കാരുടെ കുറവാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. 17 ലക്ഷം ഫോളോവേഴ്സ്; ലൈവിൽ എത്തിയത് വെറും 150 പേർ കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള…
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തക ലക്ഷ്മി പത്മ. പീഡനക്കേസുകളിൽ നീതി തേടിയിറങ്ങിയ പെൺകുട്ടികൾ നേരിട്ട അവഹേളനങ്ങളെയും അവർക്ക് നഷ്ടമായ കുരുന്നുകളെയും പരാമർശിച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. കുറിപ്പിന്റെ പൂർണ്ണരൂപം: "കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം. ആദ്യ പരാതിക്കാരിയെ വിവാഹിത എന്ന് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടാം പരാതിക്കാരിയെ വെൽ ഡ്രാഫ്റ്റഡ് കെട്ടുക്കഥക്കാരിയാക്കി.. മൂന്നാം…
പത്തനംതിട്ട: പുതിയ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘം അദ്ദേഹത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ഇ-മെയിൽ വഴി ലഭിച്ച പുതിയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് പ്രാഥമിക വിവരം. നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ ബലാത്സംഗക്കേസാണിത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ…
ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം' (TAPS) നടപ്പിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി (G.O.Ms.No.07). 2003 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന് പകരം, ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം…
മലപ്പുറം: സി.പി.എം സഹയാത്രികരും ചാനൽ ചർച്ചകളിലെ ഇടതുപക്ഷ നിരീക്ഷകരും കൂട്ടത്തോടെ പാർട്ടി വിടുന്ന പശ്ചാത്തലത്തിൽ പരിഹാസവുമായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. "നിരീക്ഷകരെ ആവശ്യമുണ്ട്" എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ സി.പി.എമ്മിനെ രൂക്ഷമായി പരിഹസിച്ചത്. ഇടത് നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതും, മറ്റൊരു പ്രമുഖ നിരീക്ഷകൻ ബി.എസ്. ഹസ്‌കർ ഇടതുപക്ഷ നിരീക്ഷക പദവി രാജിവെച്ചതും ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ ഈ 'പരസ്യം' രൂപത്തിലുള്ള ട്രോൾ. അൻവറിന്റെ ഫേസ്ബുക്ക്…
Sign in to your account