Tag: Kerala leader

Kerala Politics News 2 Min Read

2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും 'സംപൂജ്യം' എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല. ​നേമത്തെ 'ത്രികോണ രഹസ്യം' ​2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം

Kerala Politics News 1 Min Read

പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവർഷ വിരുന്ന് നാളെ; ഇത്തവണ ‘യൂസഫലിയുടെ’ ഹയാത്ത് റീജൻസിയിൽ; ചെലവ് 30 ലക്ഷം കടന്നേക്കും!

തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവർഷ വിരുന്ന് ഡിസംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക പദവിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഇത്തവണ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ​കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും!ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന് 4.5 കോടി അനുവദിച്ചു; ഉത്തരവ് പുറത്ത്, ചെലവ് ഉയരും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഡിസംബർ 20, 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് 4.5 കോടി രൂപ അനുവദിച്ചു. ഡിസംബർ 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്. ​ലാൽസലാമിനേക്കാൾ വലിയ ചെലവ്! ​ഒരു ദിവസം വൈകുന്നേരം മാത്രം നടന്ന 'ലാൽസലാം'

Kerala Politics News 1 Min Read

യുഡിഎഫിന് 80 സീറ്റ്; എൽഡിഎഫ് 58, എൻഡിഎ 2 – തദ്ദേശ കണക്കിൽ ഭരണമാറ്റം ഉറപ്പ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ മേൽക്കൈ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് യുഡിഎഫിന് 80 സീറ്റും എൽഡിഎഫിന് 58 സീറ്റും എൻഡിഎയ്ക്ക് 2 സീറ്റുമാണ്. 140 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 71-നേക്കാൾ 10 സീറ്റ് അധികം നേടി യുഡിഎഫ് ഭരണത്തിലേക്ക് എത്തുമെന്ന സൂചനകളാണ് ഈ കണക്കുകൾ നൽകുന്നത്. ​📊 കണക്കെടുപ്പ് ഇങ്ങനെ ​ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ

News 2 Min Read

കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത്- മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി നടി മഞ്ജു വാരിയർ. ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ലെന്നും, കുറ്റം ആസൂത്രണം ചെയ്തവർ ഇപ്പോഴും പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാരിയർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു. ​കേസിൽ നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കുകയും പൾസർ സുനിൽ അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത

Kerala Politics News 1 Min Read

പണി പോയത് ആര്യക്ക് മാത്രമല്ല! പിൻവാതിൽ നിയമനം ലഭിച്ച 2500 സഖാക്കളുടെ കാര്യവും കട്ടപ്പൊക

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ, മുൻ മേയർ ആര്യാ രാജേന്ദ്രൻ്റെ കാലത്ത് പിൻവാതിൽ വഴി ജോലി നേടിയ ഏകദേശം 2500 ഓളം 'സഖാക്കളുടെ' ഭാവി അനിശ്ചിതത്വത്തിൽ. ആര്യയുടെ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോർപ്പറേഷനിലെ സി.പി.എം ഭരണം നഷ്ടപ്പെടാനും ബി.ജെ.പിക്ക് അപ്രതീക്ഷിത വിജയം നേടാനും വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ. ​മേയർ ആര്യ രാജേന്ദ്രൻ്റെ 'ദുർഭരണം' കാരണമാണ് കോർപ്പറേഷൻ ഭരണം നഷ്ടമായതെങ്കിലും, അതിന്റെ യഥാർത്ഥ പ്രത്യാഘാതം നേരിടുന്നത് അനധികൃതമായി ജോലിക്ക് കയറിയ സഖാക്കളാണ്.

Kerala Politics News 1 Min Read

തളരരുത് ! എം എൽ എ സീറ്റ് ഉറപ്പ്; ആര്യയെ ആശ്വസിപ്പിച്ച് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിമർശന ശരങ്ങൾ നേരിടുന്ന മേയർ ആര്യാ രാജേന്ദ്രന് ആശ്വാസവാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 'തളരരുത്, എം.എൽ.എ. സീറ്റ് ഉറപ്പാണ്' എന്നാണ് മന്ത്രി ആര്യക്ക് നൽകിയ ഉറപ്പ്. ​ആര്യയുടെ 'അഹന്തയാണ്' കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭരണമുണ്ടാകാൻ കാരണമായതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം. ബി.ജെ.പി. സൈബർ ഇടങ്ങളിൽ മേയർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന

Kerala Politics News 2 Min Read

5 വർഷത്തെ വിവാദ ഭരണം: തിരുവനന്തപുരം കോർപറേഷനിലെ CPM തോൽവിക്ക് കാരണം ആര്യ രാജേന്ദ്രൻ; നേതൃത്വത്തിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: കോർപറേഷൻ ഭരണം കൈവിട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ മേയർ ആര്യ രാജേന്ദ്രൻ്റെ അഞ്ച് വർഷത്തെ വിവാദങ്ങൾ നിറഞ്ഞ ഭരണത്തിനാണെന്ന് സി.പി.എം. ജില്ലാ നേതൃത്വത്തിൽ ശക്തമായ വിമർശനം. പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, വിവാദകാലയളവിൽ ആര്യയെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ​നാല് പതിറ്റാണ്ടിലേറെക്കാലം ഇടതുമുന്നണി കുത്തകയാക്കി വെച്ച തിരുവനന്തപുരം കോർപറേഷൻ ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിടിച്ചെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ കൂട്ടപ്പൊരിച്ചിലുണ്ടായത്. മേയർ ഓഫിസുമായി ബന്ധപ്പെട്ട

Kerala Politics News 1 Min Read

Breaking News പാൽ വില വർദ്ധന: ക്രിസ്മസിന് ശേഷം ലിറ്ററിന് 4 രൂപ വരെ ഉയരും? തോറ്റാലും പഠിക്കാതെ സർക്കാർ!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. ​എന്നാൽ, ജനവികാരം