Tag: Kerala leader

Kerala Politics News 1 Min Read

സി.പി.എമ്മിന് തിരിച്ചടി; മത്സരത്തിനില്ലെന്ന് നടി ഭാവന; ‘അതിശയിപ്പിക്കാൻ’ ഒരുങ്ങിയ പാർട്ടിക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ജനപ്രിയ മുഖങ്ങളെ അണിനിരത്താനുള്ള സി.പി.എം നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പ്രമുഖ ചലച്ചിത്ര താരം ഭാവന സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയുള്ള ഭാവനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ സംസ്ഥാനമൊട്ടാകെ അനുകൂല തരംഗമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളാണ് ഇതോടെ പാളിയത്. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ഐഷാ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഐഷാ പോറ്റിയുടെ കൂടുമാറ്റത്തെ 'വിസ്മയം' എന്നാണ്

Kerala Politics News 2 Min Read

DA കുടിശ്ശിക കേസ്: സർക്കാർ വീണ്ടും സമയം തേടി; പരിഗണിക്കുന്നത് ജനുവരി 22-ലേക്ക് മാറ്റി

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡി.എ (Dearness Allowance), കുടിശ്ശിക എന്നിവ സംബന്ധിച്ച നിർണായകമായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി വച്ചു. കേസ് നമ്പറായ WP(C)29564 of 2025(U) ഇന്ന് ബഹുമാനപ്പെട്ട ജസ്റ്റിസ് എം. നഗരേഷ് മുമ്പാകെ എത്തിയപ്പോഴാണ് സർക്കാർ പ്ലീഡർ വീണ്ടും സമയം ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കേസ് ഈ മാസം 22-ലേക്ക് (22/01/2025) കോടതി മാറ്റി. ​യൂണിവേഴ്സിറ്റി ജീവനക്കാരുടെ അസോസിയേഷനാണ് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്

Kerala Politics News 2 Min Read

​പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ​ ടീം യു ഡി എഫ് ;പുതുയുഗപ്പിറവിക്കായി വി.ഡി. സതീശൻ്റെ ‘പുതുയുഗ യാത്ര’ ഫെബ്രുവരി 6 മുതൽ

തിരുവനന്തപുരം: കെ. കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന വിശേഷണം ഇതിനോടകം തന്നെ നേടിയെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരളത്തെ പുതിയൊരു ദിശയിലേക്ക് നയിക്കാൻ ഒരുങ്ങുന്നു. പിണറായി വിജയൻ്റെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിക്കാനും യു.ഡി.എഫിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറ്റാനും ലക്ഷ്യമിട്ടുള്ള പുതുയുഗ യാത്ര ഫെബ്രുവരി 6-ന് കാസർകോട് നിന്ന് ആരംഭിക്കും. ​തിരഞ്ഞെടുപ്പുകളിലെ വിജയശില്പി ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തിരഞ്ഞെടുപ്പിലും

Kerala Politics News 2 Min Read

അവസാന സഭ സമ്മേളനം പ്രഹസനമോ? മുഖ്യമന്ത്രി, സ്വപ്ന, ശിവശങ്കർ, വിദേശ യാത്ര ചോദ്യങ്ങൾക്ക് 5 വർഷമായിട്ടും മറുപടി ഇല്ല ! 207 ചോദ്യങ്ങൾ, പിണറായി മറുപടി നൽകിയത് 33 എണ്ണത്തിൽ മാത്രം

തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്. ​ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം

Kerala Politics News 1 Min Read

​’അവർ പാവങ്ങളല്ലേ, സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കിയത്?’; തടവുകാരുടെ വേതന വർധനയെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ​"ജയിലിലുള്ളവർ പാവങ്ങളല്ലേ? പലപ്പോഴും സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കി മാറ്റുന്നത്? അവർക്കും ജീവിക്കണ്ടേ? തടവുകാർക്ക് അർഹമായ വേതനം നൽകുന്നതിൽ തെറ്റില്ല," എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മേഖലകളിലെ വേതനവുമായി ഇതിനെ താരതമ്യം ചെയ്ത് വിവാദമുണ്ടാക്കേണ്ടതില്ലെന്നും

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ​പ്രധാന ആവശ്യങ്ങൾ: ​സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ളയിൽ ഡിഐജിയുടെ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും അറസ്റ്റിലായി. പത്മകുമാറിന് പിന്നാലെ മറ്റൊരു അംഗം വിജയകുമാറിനെ SIT നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹരിശങ്കർ ഐ പി എസിൻ്റെ അച്ഛനാണ് കെ.പി ശങ്കരദാസ്. പത്മകുമാറും വിജയകുമാറും അറസ്റ്റിലായിട്ടും കെ പി ശങ്കര ദാസിനെ അറസ്റ്റ് ചെയ്യൽ പോലിസ്

Kerala Politics News 1 Min Read

​കൊടിയേരിക്ക് സ്മാരകം: തലശ്ശേരിയിൽ ഒരേക്കറിലധികം ഭൂമി വിട്ടുനൽകാൻ മന്ത്രിസഭാ തീരുമാനം; 10 കോടി ബജറ്റിൽ പ്രഖ്യാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിയിലെ കരുത്തനായ നേതാവിനായി സ്മാരകം പണിയാൻ ഭൂമി വിട്ടുനൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. ​30 വർഷത്തേക്ക് പാട്ടത്തിന് ​കണ്ണൂർ ജില്ലയിലെ തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി അനുവദിക്കുക.

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​"ജോസ്

Kerala Politics News 1 Min Read

ഐഷാ പോറ്റി പേടി! ബാലഗോപാൽ കൊട്ടാരക്കര വിടുന്നു; കൊല്ലത്ത് മൽസരിക്കും

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. ​കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ ​മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ