തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും മുൾമുനയിൽ നിർത്തിക്കൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. എന്നാൽ, കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി നിശ്ചയിച്ചതിലെ അസ്വാഭാവികതയാണ് ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചാണക്യ തന്ത്രവുമായി ധനമന്ത്രി; കുരുക്കിലായി ജീവനക്കാർ ശമ്പള പരിഷ്കരണത്തിനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി അധ്യക്ഷനായ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ 'സ്പാർക്കിൽ' (SPARK) നിന്ന് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് പിആർ മെസേജുകൾ അയക്കുന്നത് അപലപനീയമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ (Chief Minister's Office Kerala)…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ (ക്ഷാമബത്ത) കുടിശ്ശികയ്ക്ക് മുൻകാല പ്രാബല്യം അനുവദിക്കാത്തതിലും, ബാക്കി നിൽക്കുന്ന ഗഡുക്കളിൽ വ്യക്തത വരുത്താത്തതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കൺവീനർ എം.എസ്. ഇർഷാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണവും ആനുകൂല്യങ്ങളും അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമരത്തിൽ ഉയർന്നത്.പ്രധാന ആരോപണങ്ങൾ: 18 മാസത്തെ ശമ്പളം നഷ്ടമായി: ഇടതുപക്ഷ ഭരണകാലയളവിൽ ഒരു വർഷത്തിന്…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) സംബന്ധിച്ച് ബജറ്റിലുണ്ടായിരുന്ന പ്രഖ്യാപനങ്ങൾ വെറും പാഴ് വാക്കായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പ്രഖ്യാപനങ്ങളിൽ നിന്ന് പിന്നാക്കം പോയി സർക്കാർ പുറപ്പെടുവിച്ച പുതിയ ഡിഎ ഉത്തരവിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 10, ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.ലക്ഷങ്ങളുടെ നഷ്ടം, വഞ്ചിക്കപ്പെട്ട ജീവനക്കാർ രണ്ടാം പിണറായി സർക്കാർ ആറാമത് തവണയാണ് ഡിഎ കുടിശ്ശിക നിഷേധിക്കുന്നത്. ഇതിലൂടെ…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത (ഡി എ) സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ഡി എ എന്നത് സർക്കാർ നൽകുന്ന ഔദാര്യമല്ലെന്നും അത് ജീവനക്കാരുടെ അവകാശമാണെന്നും കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പ്രസ്താവനയിൽ പറഞ്ഞു. ഡി എ ഔദാര്യമെന്ന് സമ്മതിക്കാൻ ജീവനക്കാർ സർക്കാരിന്റെ അടിയാളന്മാരല്ല. ഈ നീക്കത്തിലൂടെ പിണറായി സർക്കാർ ഒരു 'സ്വയംപ്രഖ്യാപിത തൊഴിലാളി വിരുദ്ധ സർക്കാർ' ആയി മാറിയിരിക്കുകയാണെന്നും…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' കേന്ദ്ര സർക്കാർ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പ് (MEDISEP) പ്രതിമാസ വിഹിതം 810 രൂപയായി വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പദ്ധതി ആരംഭിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ, വിഹിതം വർധിപ്പിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു. നിലവിൽ 500 രൂപയായിരുന്ന വിഹിതത്തിൽ 310 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. മാസം വെറും 433 രൂപ മാത്രം പെൻഷൻ…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) പ്രീമിയം കുത്തനെ കൂട്ടിയ നടപടി വൻ വിവാദത്തിലേക്ക്. പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയായി വർദ്ധിപ്പിച്ചത് കേവലം സാമ്പത്തിക പ്രതിസന്ധി മൂലമല്ലെന്നും, ഇതിന് പിന്നിൽ ഇൻഷുറൻസ് കമ്പനികളും തേർഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്റർമാരും (TPA) നടത്തുന്ന വൻ അഴിമതിയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. വർദ്ധനവ്; ആർക്ക് വേണ്ടി? നിലവിലെ വർദ്ധനവോടെ ഒരു ജീവനക്കാരനോ പെൻഷൻകാരനോ പ്രതിവർഷം…
Sign in to your account