Tag: കെ.എൻ. ബാലഗോപാൽ

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! ഈ മാസത്തെ ക്ഷേമ പെൻഷൻ നൽകിയതും സഹകരണ സംഘങ്ങളിൽ നിന്ന് 1000 കോടി കടമെടുത്ത്, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാതെ സർക്കാർ ഉഴലുന്നു. ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ട്, ഈ മാസത്തെ പെൻഷൻ നൽകാനും സഹകരണ സംഘങ്ങളെ ആശ്രയിച്ചിരിക്കുകയാണ് പിണറായി സർക്കാർ. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ലിമിറ്റഡിന് (KSSPL) വേണ്ടി സഹകരണ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് സമാഹരിക്കേണ്ട വായ്പാ തുകയിൽ 1000 കോടി രൂപയുടെ അടിയന്തര വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. കടമെടുപ്പ് പരിധി 3000

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച! വീണ്ടും 1000 കോടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ കടം 40,000 കോടി കടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടെ വീണ്ടും കടമെടുപ്പിനൊരുങ്ങി കേരള സർക്കാർ. 1000 കോടി രൂപ കൂടി വിപണിയിൽ നിന്ന് കടമെടുക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി നൽകി. ഈ മാസം 17-നാണ് കടപ്പത്ര ലേലം നടക്കുക. ​കടമെടുപ്പ് പരിധി ലംഘിക്കുന്നുവോ? ​ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് ഇതോടെ 40,000 കോടി രൂപ പിന്നിടുകയാണ്. ദൈനംദിന ചിലവുകൾക്കും ശമ്പള വിതരണത്തിനും

Kerala Politics News 1 Min Read

​ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കെ.എൻ. ബാലഗോപാൽ

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിലപാടുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷാമബത്ത എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്നും, അത് അനുവദിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സാമ്പത്തിക സ്രോതസ്സുകൾ കണക്കിലെടുത്ത് മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ നൽകാൻ കഴിയൂ എന്നും ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ​വിവിധ സർവ്വകലാശാലകളിലെ അനധ്യാപക

Kerala Politics News 1 Min Read

ഐഷാ പോറ്റി പേടി! ബാലഗോപാൽ കൊട്ടാരക്കര വിടുന്നു; കൊല്ലത്ത് മൽസരിക്കും

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്. ​കൊട്ടാരക്കരയുടെ 'പ്രിയങ്കരി' ഇനി യു.ഡി.എഫിൽ ​മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ

Finance News 1 Min Read

കേന്ദ്ര ബജറ്റ് 2026: സംസ്ഥാന ധനമന്ത്രിമാരുടെ പ്രീ-ബജറ്റ് സമ്മേളനം നാളെ; നിർണായക ആവശ്യങ്ങളുമായി കേരളം

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ പ്രീ-ബജറ്റ് സമ്മേളനം നാളെ (ജനുവരി 10, ശനിയാഴ്ച) ന്യൂഡൽഹിയിൽ നടക്കും. ​സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും നിർദ്ദേശങ്ങളും നേരിട്ട് കേൾക്കുന്നതിനും അവ ബജറ്റ് പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതിനുമായാണ് ഈ ഉന്നതതല യോഗം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ബജറ്റ് നിർമ്മാണ പ്രക്രിയ: നാളത്തെ യോഗത്തിൽ

Kerala Politics News 1 Min Read

പുതുവർഷ സമ്മാനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ഗഡു ക്ഷാമബത്ത ഉടൻ; തീരുമാനമായി!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതുവർഷത്തിൽ ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുടിശികയുള്ള ഗഡുക്കളിൽ രണ്ട് ഗഡുക്കളാണ് അനുവദിക്കുക. മൊത്തം 6 ശതമാനം വർദ്ധനവാണ് ജീവനക്കാർക്ക് ലഭിക്കുക. ​2023 ജൂലൈ, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അന്തിമ പരിഗണനയിൽ ആണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ​പ്രഖ്യാപനം എപ്പോൾ? ജനുവരി

Kerala Politics News 1 Min Read

​മെഡിസെപ്പിൽ ജിഎസ്ടി കുരുക്ക്: തമിഴ്‌നാട്ടിൽ ഇളവ്, കേരളത്തിൽ ഓരോ ജീവനക്കാരനും നൽകണം 1482 രൂപ അധികം! ചതിച്ചത് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' (MEDISEP) രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ജിഎസ്ടി നിരക്കിനെച്ചൊല്ലി വൻ പ്രതിഷേധം. തമിഴ്‌നാട് സർക്കാർ നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ജിഎസ്ടി ഈടാക്കുന്നില്ലെന്നിരിക്കെ, കേരളത്തിൽ ഓരോ ഗുണഭോക്താവും പ്രതിവർഷം 1482 രൂപ വീതം ജിഎസ്ടി ഇനത്തിൽ അധികം നൽകേണ്ടി വരുന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ​പ്രീമിയം വർധനവും നികുതി ഭാരവും മെഡിസെപ് രണ്ടാം ഘട്ടത്തിൽ വാർഷിക പ്രീമിയം തുക 8327

Kerala Politics News 2 Min Read

Breaking News ഖജനാവ് കാലി, പക്ഷെ മുഖ്യമന്ത്രിക്ക് പറക്കാൻ കോടികൾ; ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി അനുവദിച്ചു, 3 മാസത്തെ തുക മുൻകൂറായി!

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയ്ക്കായി കോടികൾ അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. ​ട്രഷറി നിയന്ത്രണത്തിലും ഇളവ് ​കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക്

Kerala Politics News 1 Min Read

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടി; രഹസ്യ ‘പ്ലാൻ ബി’ നടപ്പാക്കി ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിച്ചുരുക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 'രഹസ്യ പ്ലാൻ ബി' നടപ്പാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഉത്തരവിറക്കിയാണ് 50 ശതമാനം പദ്ധതി വിഹിതം വെട്ടിക്കുറച്ചതെങ്കിൽ, ഇത്തവണ ഉത്തരവുകളില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ​സംസ്ഥാന സർക്കാരിന്റെ കടുത്ത ധനപ്രതിസന്ധിയാണ് തദ്ദേശ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും ‘ഇലക്ഷൻ തള്ള്’: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സംസ്ഥാന സർക്കാർ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏഷ്യാനൈറ്റിൽ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വന്ന ഈ വാഗ്ദാനം, ജീവനക്കാരുടെയും പെൻഷൻകാരുടെയും ശക്തമായ പ്രതിഷേധം തണുപ്പിക്കാനുള്ള 'ഇലക്ഷൻ തള്ള്' മാത്രമാണെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആരോപണം. ​2024 ജൂലൈ 1-ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം 16 മാസങ്ങൾ കഴിഞ്ഞിട്ടും