തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി, നേതാക്കളെല്ലാം തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കവർ ചിത്രങ്ങൾ മാറ്റി. "അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്" എന്ന ശക്തമായ മുദ്രാവാക്യമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരാണ് പോസ്റ്റർ കവർ ചിത്രമായി…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്.…
തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ 'മാർക്ക്' നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്. പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ…
തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് വി.ഡി സതീശൻ എൽ.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഒരു ഒറ്റ പത്രസമ്മേളനം കൊണ്ട് പിണറായി സർക്കാരിൻ്റെ പി. ആർ പരിപാടിയിലൂടെയുള്ള തള്ളുകൾ സതീശൻ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റിലെ പിടിപ്പ് കേട് മുതൽ ശബരിമലയിലെ വീഴ്ചകൾ വരെ സതീശൻ എണ്ണിയെണ്ണി…
Sign in to your account