വയനാട്: കേരള രാഷ്ട്രീയത്തിൽ രണ്ട് വ്യത്യസ്ത ശൈലികൾ നേർക്കുനേർ വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ യാത്രകളിൽ 'പൗരപ്രമുഖരെ' കണ്ട് ചർച്ച നടത്തുമ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചയാണ് കണ്ടത്. ജനക്കൂട്ടത്തെ സാക്ഷിയാക്കി സതീശന്റെ 'പുതുയുഗ യാത്ര' വൻ വിജയമായി മാറുന്നത് ഈ പശ്ചാത്തലത്തിൽ ആണ്. ശൈലികളിലെ വ്യത്യാസം: പിണറായി vs സതീശൻ അധികാരത്തിന്റെ ഗരിമയിൽ പൗരപ്രമുഖരുമായി അടച്ചിട്ട മുറിയിൽ സംവദിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയിൽ…
കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വമായ കാഴ്ചകൾക്കാണ് വടക്കൻ മലബാർ സാക്ഷ്യം വഹിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ ആളില്ലാതെ വന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി മുദ്രാവാക്യം വിളിക്കാൻ സി.പി.എം നിർബന്ധിതരായിരിക്കുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ 'പുതുയുഗ യാത്ര' ജനസാഗരമായി മാറിയിരിക്കുകയാണ്. ബംഗാളികൾ മുദ്രാവാക്യം വിളിക്കുന സി.പി.എം ജാഥ! സി.പി.എമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും ജാഥയ്ക്ക് ആളെ കിട്ടാത്ത അവസ്ഥയാണ്. ഇതോടെയാണ്…
കാസർഗോഡ് : വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര വേദിയിൽ താരമായി പി.വി അൻവർ . പിണറായിസവും മരുമോനിസവും തകർക്കാൻ ഈ യാത്രക്ക് കഴിയട്ടെ എന്നായിരുന്നു അൻവറിൻ്റെ ആശംസ. സദസ് കരഘോഷത്തോടെയാണ് അൻവറിൻ്റെ വാക്കുകളെ എതിരേറ്റത്. പിണറായിയോടൊപ്പം മരുമകൻ റിയാസിനേയും ഉന്നം വയ്ക്കുന്ന അൻവർ ശൈലിക്ക് കിട്ടിയ അംഗീകാരമായിരുന്നു സദസിൻ്റെ കയ്യടി. ബേപ്പൂരിൽ മരുമോൻ റിയാസിനെതിരെ മൽസരിക്കാൻ ഒരുങ്ങുകയാണ് അൻവർ. ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിക്കുമ്പോൾ സർക്കാർ മാറുമെന്ന് കാര്യം ഉറപ്പായി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ (ഫെബ്രുവരി 6) പ്രയാണം ആരംഭിക്കുന്നു. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും. പത്ത് വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് ബദലായി ഒരു 'പുതിയ കേരളം' കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യജനാധിപത്യ മുന്നണി (UDF) ഈ രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുന്നത്.…
കാസർഗോഡ്: പത്ത് വർഷം നീണ്ടുനിന്ന പിണറായി സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' നാളെ പ്രയാണം ആരംഭിക്കുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ പടയൊരുക്കം നാളെ വൈകുന്നേരം 4 മണിക്ക് കാസർഗോഡ് കുമ്പളത്ത് വെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രമുഖരുടെ സാന്നിധ്യം; ആവേശക്കടലായി പുതുയുഗ യാത്ര ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖർ അണിനിരക്കുന്ന ജാഥ…
പയ്യന്നൂർ: പയ്യന്നൂർ കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. കെ.പി. മാലതി രചിച്ച 'ഋതം വദിഷ്യാമി' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഫെബ്രുവരി 8-ന് ഞായറാഴ്ച നടക്കും. സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ (ശാന്തിഗ്രാം, അന്നൂർ) ആഭിമുഖ്യത്തിൽ അന്നൂർ കേളപ്പജി സ്മാരക വില്ലേജ് ഹാളിൽ വെച്ച് വൈകുന്നേരം 4:30-നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. ചടങ്ങിൽ എൻ. പ്രശാന്ത് IAS പുസ്തകം ഏറ്റുവാങ്ങും.…
കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഭരണത്തോടുള്ള മടുപ്പ്; ജനം…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും പുറത്തുവന്നപ്പോൾ നിരാശയിലായിരിക്കുകയാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ എന്ന ലക്ഷ്യം വെറും പാഴ് വാക്കായി മാറി. ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴും ക്ഷേമ പെൻഷനിൽ ഒരു രൂപയുടെ പോലും വർധനവ് വരുത്താൻ സർക്കാർ തയ്യാറായില്ല. വാഗ്ദാനങ്ങൾ മറന്ന ആറു ബജറ്റുകൾ സാധാരണഗതിയിൽ ഓരോ…
തിരുവനന്തപുരം: രാഷ്ട്രീയ വേദികളിലെ വാക്പോരുകൾക്കപ്പുറം, ബൈബിൾ വിജ്ഞാനത്തിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തുന്ന മുന്നേറ്റം സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന ഒരു ചോദ്യം പാർട്ടിക്കുള്ളിലെ ആശങ്കയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു: "ബൈബിൾ അറിയാവുന്ന ആരും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?" സെക്രട്ടറിയേറ്റിലെ ഒരു മുതിർന്ന അംഗം ഉന്നയിച്ച ഈ ചോദ്യത്തിന് മുന്നിൽ ക്രൈസ്തവ പശ്ചാത്തലമുള്ള പല നേതാക്കളും മറുപടിയില്ലാതെ മുഖം കുനിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. എന്നാൽ, പ്രഖ്യാപനങ്ങളിലെ "ടൈം ബോംബുകൾ" പുറത്തുവന്നതോടെ ഇത് ജീവനക്കാരെ സഹായിക്കാനല്ല, മറിച്ച് അടുത്ത വരാനിരിക്കുന്ന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. "കുടിശികകൾ എല്ലാം സതീശൻ തരും" എന്ന രീതിയിലുള്ള ധനമന്ത്രിയുടെ സമീപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ്. 3 മാസം കൊണ്ട് റിപ്പോർട്ട്; ലക്ഷ്യം അടുത്ത…
Sign in to your account