തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ജനുവരി 20 ചൊവ്വാഴ്ച രാവിലെ നടക്കുന്ന മാർച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രധാന ആവശ്യങ്ങൾ: സർക്കാർ ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ ശക്തമായ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് സി.പി.എം മുൻ എം.എൽ.എയും ജനകീയ നേതാവുമായ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് ലോക് ഭവനിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരപ്പന്തലിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അത്യന്തം രഹസ്യമായ നീക്കത്തിനൊടുവിലാണ് ഐഷാ പോറ്റിയുടെ ഈ രാഷ്ട്രീയ മാറ്റം എന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സതീശൻ്റെ 'മാസ്റ്റർ സ്ട്രോക്ക്' ഏതാനും മുതിർന്ന നേതാക്കൾക്ക് മാത്രം അറിവുണ്ടായിരുന്ന ഈ…
തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകൾക്കിടയിലും ഒരു കുരുന്നിനെ അക്ഷരമുറ്റത്തേക്ക് ആനയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാട്ടാക്കട സ്വദേശികളായ ജിനു - ജിൻസി ദമ്പതികളുടെ മകൻ ഡൈനനാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ വെച്ച് അക്ഷരലോകത്തേക്ക് ചുവടുവെച്ചത്. ഇന്ന് രാവിലെയായിരുന്നു ഹൃദ്യമായ ഈ വിദ്യാരംഭ ചടങ്ങ് നടന്നത്. കുഞ്ഞിനെ മടിയിലിരുത്തി ഹരിശ്രീ കുറിപ്പിച്ച വി.ഡി സതീശൻ, അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന ഡൈനന് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ലളിതമായ അന്തരീക്ഷത്തിൽ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം "പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..." എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്.…
കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഇടത് മുന്നണിക്ക് ഉറച്ച വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു എറണാകുളം ജില്ലയിലെ പറവൂർ. എന്നാൽ ഇന്ന് പറവൂർ എന്ന പേരിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒരേയൊരു പേര് വി.ഡി സതീശൻ എന്നതാണ്. വെറുമൊരു എം.എൽ.എ എന്നതിലുപരി, മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വിശ്വസ്തനായി സതീശൻ മാറിയത് കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയുമാണ്. തുടക്കം 1996-ൽ; വിയർത്തത് ഇടത് മുന്നണി 1996-ൽ സംസ്ഥാനമാകെ ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ, പറവൂരിലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന…
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് പ്രതീക്ഷയേകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടൽ. വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കുന്നതിനുള്ള മുഴുവൻ തുകയും ഇന്ന് രാവിലെ കൈമാറി. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാഗ്ദാനം പാലിക്കപ്പെട്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിനോദിനിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടത്. അന്നുതന്നെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും കൃത്രിമ കൈ വെക്കുന്നതിനുള്ള മുഴുവൻ ചെലവും…
ന്യൂ ഡൽഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിൽ നിന്നും അകന്നുനിന്നിരുന്ന ക്രൈസ്തവ വോട്ട് ബാങ്ക് യുഡിഎഫ് പാളയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയെന്ന് എഐസിസി വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ നാലര വർഷമായി നടപ്പിലാക്കിയ കൃത്യമായ സോഷ്യൽ എഞ്ചിനീയറിംഗാണ് ഈ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഇതിന്റെ തെളിവാണെന്ന് എഐസിസി വർക്കിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഓർത്തഡോക്സ്, സിറോ മലബാർ…
തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ 'സന്ദേശം' ഇന്നത്തെ കാലത്താണ് ഇറങ്ങിയിരുന്നതെങ്കിൽ പിണറായി സർക്കാർ അത് നിരോധിക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി സി.പി.എമ്മിന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശ്രീനിവാസൻ്റെ ദീർഘവീക്ഷണം മലയാളികൾ ഇന്നും ഏറ്റുപിടിക്കുന്ന 'സന്ദേശം' സിനിമയിലെ താത്വിക വിശകലനങ്ങളെ വി.ഡി. സതീശൻ പുകഴ്ത്തി. ശ്രീനിവാസനും ശങ്കരാടിയും അവതരിപ്പിച്ച കഥാപാത്രങ്ങൾ തമ്മിലുള്ള ചർച്ചകൾ എത്രമാത്രം ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "സന്ദേശം…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ഗാനത്തിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് നൽകിയ നിർദ്ദേശത്തെ മറികടക്കാൻ അദ്ദേഹം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്ക് കത്തയച്ചു. ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. ഒരു കോടതിയുടെയും ഉത്തരവില്ലാതെ കേവലം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ 'സ്വർണക്കള്ളൻ' എന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് അഭ്യർത്ഥിച്ചു. താൻ നൽകിയ മാനനഷ്ടക്കേസിലെ കോടതി നടപടികൾക്കിടെയാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം വിറ്റത് ആർക്കാണെന്ന് കടകംപള്ളിക്ക് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. തുടർന്ന് കടകംപള്ളി നിയമനടപടി സ്വീകരിച്ചു. ആദ്യം 2 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയതെങ്കിലും പിന്നീട്…
Sign in to your account