തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം…
തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? "രാജാവിന് തെറ്റുപറ്റില്ല" എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം. ഹൈക്കോടതി പറഞ്ഞത് എന്ത്? സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു: "ഭാവിയിൽ വിവരങ്ങൾ…
തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ മെഡിസെപ് (MEDISEP) വിഹിതം 810 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാത്ത ചികിത്സയ്ക്കായി അധിക തുക ഈടാക്കുന്നത് ജീവനക്കാർക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. നിലവിലെ 500 രൂപയിൽ നിന്ന് 310 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. ഇതോടെ മാസത്തിൽ 810 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. 6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. മുഖ്യമന്ത്രി പിണറായി…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസങ്ങൾ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി നേരിടുകയാണെങ്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിഷേധിച്ച ക്ഷാമബത്ത (ഡി.എ) കുടിശിക നൽകുന്നതിൽ സർക്കാർ പുനർവിചിന്തനം നടത്തും. സർക്കാരിന്റെ ഈ നിർണായക നീക്കം ഏകദേശം 12 ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെൻഷൻകാരെയും ഉടൻ തന്നെ 'ലക്ഷപ്രഭുക്കൾ' ആക്കിയേക്കും. തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ച്, ക്ഷാമബത്ത കുടിശിക അനുവദിക്കുന്ന കാര്യത്തിൽ ധനവകുപ്പ് അനുകൂലമായ നിലപാടെടുക്കുമെന്നാണ്…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡി.എ/ഡി.ആർ) അനുവദിക്കുന്നതിൽ പിണറായി സർക്കാർ കാണിക്കുന്ന ഇരട്ടനീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നാല് വർഷങ്ങളായി തുടരുന്ന ഈ 'സർക്കസ്' നിലവിലെ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പത്ത് ഗഡു ക്ഷാമബത്ത ലഭിക്കുമ്പോൾ, സർക്കാർ ജീവനക്കാർക്ക് അഞ്ച് ഗഡു ക്ഷാമബത്ത മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് 10 ഗഡു ക്ഷാമ ആശ്വാസം ലഭിക്കുമ്പോൾ, വിരമിച്ച…
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയിലും (ഡി.എ.) ക്ഷാമാശ്വാസത്തിലും (ഡി.ആർ.) 'ചതിയുടെ ചരിത്രം' സൃഷ്ടിച്ച സർക്കാരാണ് കേരളത്തിലെ ഇടതു ഭരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. തുടർച്ചയായ അഞ്ചാം തവണയാണ് ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക നിഷേധിക്കുന്നത്. ഇത്തവണ ജീവനക്കാരുടെ 33 മാസത്തെയും പെൻഷൻകാരുടെ 34 മാസത്തെയും കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു. നിഷേധിച്ചത് കോടികൾ! ഒമ്പതര വർഷത്തെ ഭരണത്തിനിടയിൽ ഡി.എ./ഡി.ആർ. എന്നിവയുടെ പൂർവകാല…
Sign in to your account