കൊല്ലം: കേരള രാഷ്ട്രീയത്തിൻ്റെ ചുവന്ന കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ലയിൽ ഇത്തവണ വൻ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് റിപ്പോർട്ടുകൾ. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ 8 എണ്ണത്തിലും യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞതായാണ് സൂചന. ശക്തമായ ഭരണവിരുദ്ധ വികാരവും പ്രാദേശിക ഘടകങ്ങളും യു.ഡി.എഫിന് അനുകൂലമായ കാറ്റായി മാറിയിരിക്കുന്നു.
യു.ഡി.എഫ് മേൽക്കൈ നേടുന്ന 8 മണ്ഡലങ്ങൾ:
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ താഴെ പറയുന്ന മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ചതായാണ് വിലയിരുത്തൽ:
- കൊട്ടാരക്കര: ധനമന്ത്രി എന്ന നിലയിൽ കെ.എൻ. ബാലഗോപാലിൻ്റെ പരാജയം യു.ഡി.എഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് തുണയാകുന്നു.
- പത്തനാപുരം: കെ.ബി. ഗണേഷ് കുമാറിൻ്റെ കുത്തക തകർക്കാൻ ഉമ്മൻ ചാണ്ടി ഫാക്ടർ മുൻനിർത്തിയുള്ള ജ്യോതികുമാർ ചാമക്കാലയുടെ പോരാട്ടം വിജയം കണ്ടു.
- കരുനാഗപ്പള്ളി: സിറ്റിംഗ് എം.എൽ.എ സി.ആർ. മഹേഷിന് ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കും.
- ചവറ: സംസ്ഥാനത്തൊട്ടാകെ വീശുന്ന യു.ഡി.എഫ് തരംഗം ഷിബു ബേബി ജോണിന് ഉറച്ച വിജയം സമ്മാനിക്കും. അദ്ദേഹം അടുത്ത മന്ത്രിസഭയിൽ അംഗമാകും എന്ന പ്രചരണം മണ്ഡലത്തിൽ ഗുണം ചെയ്തു.
- കൊല്ലം: ബിന്ദു കൃഷ്ണ ഇത്തവണ കൊല്ലം ഈസിയായി ജയിക്കും . അതിൻ്റെ പ്രധാന കാരണം നിലവിലെ കൊല്ലം എം എൽ എ മുകേഷിൻ്റെ പ്രവർത്തനം തന്നെ.
- ഇരവിപുരം: സിറ്റിംഗ് എം.എൽ.എ നൗഷാദിനെതിരെയുള്ള വികാരം അഡ്വ. വിഷ്ണു മോഹന് അനുകൂലമായി മാറിയിട്ടുണ്ട്.
- കുണ്ടറ & കുന്നത്തൂർ: പി.സി. വിഷ്ണുനാഥും ഉല്ലാസ് കോവൂരും തങ്ങളുടെ മണ്ഡലങ്ങളിൽ വിജയം സുരക്ഷിതമാക്കിയതായാണ് പ്രാഥമിക കണക്കുകൾ.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ
ചടയമംഗലത്തും ചാത്തന്നൂരും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചടയമംഗലത്ത് കോൺഗ്രസും സി.പി.ഐയും തമ്മിൽ നേർക്കുനേർ പോരാടുമ്പോൾ, ചാത്തന്നൂരിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ട് സീറ്റുകൾ കൂടി യു.ഡി.എഫിലേക്ക് ചാഞ്ഞാൽ ജില്ലയിൽ യു.ഡി.എഫ് സീറ്റ് നില പത്തായി ഉയരും.
എൽ.ഡി.എഫിന് കനത്ത തിരിച്ചടി
പുനലൂരിൽ മാത്രമാണ് നിലവിൽ എൽ.ഡി.എഫിന് മേൽക്കൈ പ്രവചിക്കപ്പെടുന്നത്. സി.പി.ഐ ഒരു സീറ്റിൽ ഒതുങ്ങുമ്പോൾ സി.പി.എം ജില്ലയിൽ ‘വട്ടപൂജ്യം’ ആകും.
കൊല്ലം കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത് ഇടതുപക്ഷത്തിന് വലിയ ആഘാതമായിരുന്നു. ആ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നിയമസഭാ പോരാട്ടത്തിനിറങ്ങുന്നത്.
![]()
