തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് (PRD) നൽകിയ വിവാദ പരസ്യം വൻ രാഷ്ട്രീയ-നിയമ യുദ്ധത്തിലേക്ക്. യു.ഡി.എഫ് കാലത്തെ പരിഹസിച്ചുകൊണ്ട് സി.പി.എം നടത്തിവന്ന രാഷ്ട്രീയ ക്യാമ്പയിൻ സർക്കാർ ചെലവിൽ പി.ആർ.ഡി ഏറ്റെടുത്തതാണ് വിവാദത്തിന് ആധാരം. ‘ദ ഹിന്ദു’ ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ നൽകിയ ഈ പരസ്യത്തിനായി ഏകദേശം 10 കോടി രൂപയാണ് പൊതുഭജനാവിൽ നിന്നും ചിലവാക്കിയത്.
ഉദ്യോഗസ്ഥർക്ക് കുരുക്കായി യു.ഡി.എഫിൻ്റെ നീക്കം
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണം നടത്തിയ പി.ആർ.ഡി നടപടിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം. ഇത് നടപ്പിലായാൽ പരസ്യത്തിന് അനുമതി നൽകിയ ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായി മറുപടി പറയേണ്ടി വരും.
നടപടി നേരിടാൻ സാധ്യതയുള്ളവർ:
- ടി.വി. സുഭാഷ് ഐ.എ.എസ്: പി.ആർ.ഡി സ്പെഷ്യൽ സെക്രട്ടറിയും ഡയറക്ടറും.
- വി.പി. പ്രമോദ്കുമാർ: അഡീഷണൽ ഡയറക്ടർ.
- അഡ്വർടൈസ്‌മെൻ്റ്, മാർക്കറ്റിംഗ്, മീഡിയ റിലേഷൻ ചുമതലയുള്ള രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ.
ശമ്പളവും പെൻഷനും നഷ്ടപ്പെട്ടേക്കാം
കോടതി ഇടപെടൽ ഉണ്ടായാൽ, ഖജനാവിന് നഷ്ടപ്പെടുത്തിയ 10 കോടി രൂപ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ സാധ്യതയുണ്ട്. തുക വലുതായതിനാൽ ഇവരുടെ പെൻഷൻ ആനുകൂല്യങ്ങളെയും ഇത് ബാധിക്കും. പി.ആർ.ഡിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ക്യാമ്പയിൻ അതേപടി സർക്കാർ പരസ്യമായി നൽകുന്നത്.
മുൻ സർക്കാരുകളെ പരിഹസിക്കുന്ന രീതിയിലുള്ള പരസ്യം ചട്ടലംഘനമാണെന്നും, രാഷ്ട്രീയ പ്രചാരണത്തിന് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുവെന്നുമാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.
വ്യാജ വാർത്ത സർക്കാർ ചെലവിൽ അച്ചടിച്ചതിന് വകുപ്പ് തല നടപടിയും വരും.
![]()
