തിരുവനന്തപുരം: കേരളത്തിന്റെ ധനകാര്യ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ ‘പരാജയ ഗോപാൽ’ ആയി മാറിയിരിക്കുന്നു എന്ന വിമർശനം ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ. ഡി.എ (DA), ഡി.ആർ (DR) കുടിശിക ഇനത്തിൽ മാത്രം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളത് അമ്പരപ്പിക്കുന്ന 60,000 കോടി രൂപയാണ്.
കണക്കുകൾ ഇങ്ങനെ:
ബാലഗോപാൽ ധനമന്ത്രിയായ ശേഷം പ്രഖ്യാപിച്ച 5 ഗഡു ഡി.എ/ ഡി.ആർ ന് കുടിശിക ഇതുവരെ നൽകിയിട്ടില്ല. 187 മാസത്തെ കുടിശികയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്.
- ജീവനക്കാരുടെ കുടിശിക: 25,000 കോടി രൂപ.
- പെൻഷൻകാരുടെ കുടിശിക: 15,000 കോടി രൂപ.
- ആകെ നിലവിലെ കുടിശിക: 40,000 കോടി രൂപ.
ഇതിന് പുറമെ, ഫെബ്രുവരിയിലെയും മാർച്ചിലെയും ശമ്പളത്തിൽ നൽകുമെന്ന് പ്രഖ്യാപിച്ച ബാക്കി ഡി.എ/ ഡി.ആർ ഗഡുക്കളുടെ കുടിശിക ഏകദേശം 20,000 കോടി രൂപയോളം വരും. എല്ലാം കൂടി കൂട്ടുമ്പോൾ ബാലഗോപാൽ കൊടുത്ത് തീർക്കാനുള്ളത് 60,000 കോടി രൂപയുടെ ഭീമമായ തുകയാണ്!
നികുതി പിരിച്ചെടുക്കുന്നതിലും കേന്ദ്രത്തിൽ നിന്ന് അർഹമായത് നേടിയെടുക്കുന്നതിലും ധനകാര്യ വകുപ്പ് വൻ പരാജയമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂർത്തും വഴി സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ബാലഗോപാൽ ധനമന്ത്രി സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്ന പ്രതിഷേധം സിവിൽ സർവീസിനുള്ളിലും പുകയുകയാണ്.
ഡി.എ / ഡി.ആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്ത് തീർക്കുമെന്നാണ് ബാലഗോപാലിൻ്റെ ബജറ്റ് വാഗ്ദാനം. ആദ്യ ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട് എന്നും ബജറ്റിൽ പറയുന്നു. 60000 കോടി കുടിശികയുടെ ആദ്യ ഗഡു എത്രയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് എന്ന് മാത്രം ബാലഗോപാൽ പറയുന്നും ഇല്ല.
![]()
