തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ സുപ്രധാന വഴിത്തിരിവ്. ദേവസ്വം മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. തന്ത്രിയുടെ ശുപാർശ പ്രകാരം എത്തിയ ആളായതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശ്വസിച്ചതെന്നും, സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തന്ത്രിയാണ് അനുമതി നൽകിയതെന്നും പത്മകുമാർ എസ്.ഐ.റ്റിയോട് വെളിപ്പെടുത്തി.
തന്ത്രിയുടെ മൊഴി:
അതേസമയം, പത്മകുമാറിൻ്റെ ആരോപണങ്ങൾ തന്ത്രി നിഷേധിച്ചു. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമേ താൻ നിർദ്ദേശിച്ചിട്ടുള്ളൂ എന്നും, അവ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നുമാണ് കണ്ഠര് രാജീവരുടെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കവർന്ന മുറിയുടെ വാതിൽ തുറന്ന് കൊടുത്തത് തന്ത്രിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
![]()
