തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷയ്ക്കായി ഒരു വർഷം ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത് 300 കോടി. പ്രതിമാസം ഏകദേശം 25 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ സുരക്ഷാ ചെലവുകൾക്കായി സംസ്ഥാനം വഹിക്കുന്നത്. കേരളം കണ്ട ഏറ്റവും ചെലവേറിയ മുഖ്യമന്ത്രിമാരിൽ ഒന്നാമതാണ് പിണറായി.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ചെലവുകൾ, ഹെലികോപ്റ്റർ വാടക എന്നിവയെല്ലാം ഈ ഭീമമായ തുകയിൽ ഉൾപ്പെടുന്നു. മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപയാണ് സംസ്ഥാനം നൽകുന്നത്.
പുതിയ വാഹനങ്ങൾക്കായി 1.10 കോടി
സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷാ ആവശ്യങ്ങൾക്കായി ഡിസംബർ 1-ന് പുതിയ വാഹനങ്ങൾ വാങ്ങാൻ 1.10 കോടി രൂപ ഖജനാവിൽ നിന്ന് അനുവദിച്ചത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. തിരുവനന്തപുരം, കണ്ണൂർ, ഡൽഹി എന്നി മൂന്ന് സ്ഥലങ്ങളിലും പ്രത്യേക വാഹന വ്യൂഹങ്ങളാണ് പിണറായി വിജയന് നിലവിലുള്ളത്.
![]()
