തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇതോടെ, രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളില്ലാതായിരിക്കുകയാണ്. കോടതിയുടെ ഈ നടപടി രാഹുലിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അതേസമയം, കോടതി വിധി വന്നതിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കി. നേരത്തെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കോടതിയിൽ നടന്ന വാദങ്ങൾ
താനും പരാതിക്കാരിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും, അതിൽ നിന്നാണ് ആരോപണങ്ങൾക്ക് കാരണമായ ബന്ധമുണ്ടായതെന്നുമുള്ള വാദമാണ് രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ കോടതി മുഖവിലക്കെടുത്തില്ല.
എം.എൽ.എ. സ്ഥാനത്തെക്കുറിച്ച്
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ രാഹുൽ എം.എൽ.എ. സ്ഥാനം രാജിവയ്ക്കുമോ എന്നുള്ളതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം. രാഹുൽ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് കെ.പി.സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
![]()
