ആലപ്പുഴ: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബിപിൻ മാമ്മൻ. മന്ത്രി സ്ത്രീ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റാരെയോ ഏൽപ്പിച്ചതുപോലെയാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
മന്ത്രിയുടെ മണ്ഡലമായ ആറന്മുളയിലെ കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സിപിഎം-ബിജെപി പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിക്കെതിരെ സ്ത്രീ പീഡന പരാതി (FIR 1228/24 & cmp2808/24) ഉണ്ടായിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് ബിപിൻ മാമ്മൻ ചോദ്യം ചെയ്യുന്നു. ഐസക് ആഞ്ചൽ എന്ന വ്യക്തിയാണ് ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്.
കാപ്പ കേസിലെ പ്രതികളെ പാർട്ടിയിൽ സ്വീകരിക്കുന്നതിലും, സ്ത്രീ പീഡകർക്ക് സീറ്റ് കൊടുക്കുന്നതിലും, ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലും, ഓപ്പറേഷൻ തിയേറ്ററിൽ പീഡനത്തിനിരയായ പെൺകുട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചവരെ സ്ഥലം മാറ്റിയതിലും മടിയില്ലാത്ത അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കുന്ന മന്ത്രിക്ക് ഇതൊന്നും ഒരു പ്രശ്നമല്ലെന്ന് അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”എങ്ങനെയാണ് കേരളീയ പൊതുസമൂഹത്തിനിടയിൽ ഒരു സ്ത്രീക്ക് ഇങ്ങനെ പെരുമാറാൻ സാധിക്കുക” എന്ന ചോദ്യത്തോടെയാണ് ഡിസിസി ജനറൽ സെക്രട്ടറി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
![]()
