ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരന് കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്ക്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി അദ്ദേഹത്തെ പരുമല സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലേക്ക് മാറ്റി.
ഇന്ന് രാവിലെയായിരുന്നു സംഭവം. കാൽ വഴുതി വീണതിനെ തുടർന്ന് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി. എങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുന്ന അദ്ദേഹത്തിന് തുടർ ചികിത്സയും ഓപ്പറേഷനും പൂർത്തിയാക്കിയ ശേഷം ഡോക്ടർമാർ രണ്ട് മാസം പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ചയെ തുടർന്ന് കാൽമുട്ടിന്റെ ഭാഗത്തെ അസ്ഥിക്കാണ് ഒടിവുണ്ടായത്. ജി. സുധാകരൻ നിലവിൽ നിരീക്ഷണത്തിലാണ്. ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
![]()
