തിരുവനന്തപുരം:സർക്കാരിൻ്റെ സ്പഷ്ടീകരണ ഉത്തരവിലും
ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിലെ അട്ടിമറിക്ക് പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പുതുക്കിയ ഉത്തരവിൻ്റെ പ്രാബല്യ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയെന്നതിനപ്പുറം ആശങ്കകൾ അതേപടി നിലനിൽക്കുകയാണ്.
പദ്ധതിയിലെ അർഹതക്ക് ജീവനക്കാരൻ മരണപ്പെടുന്ന തീയതിയിൽ ആശ്രിതന് 13 വയസ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥക്ക് സർക്കാർ മാറ്റം വരുത്തിയിട്ടില്ല.
പൊതുസീനിയോറിട്ടി ലിസ്റ്റ് എന്ന തീരുമാനവും തിരുത്തിയില്ല. എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള ഉത്തരവും നിലനിൽക്കുന്നു.
കുടുംബത്തിൻ്റെ ജീവിത സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് തൊഴിൽ ലഭിക്കുമ്പോഴാണ്. അതിന്പകരം സമാശ്വാസ ധനം എന്ന ചെപ്പടിവിദ്യ അസ്വീകാര്യമാണ്. ഏഴു വർഷം മുമ്പത്തെ വരുമാന പരിധി കാലോചിതമായി പരിഷ്ക്കരിക്കണമെന്ന ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും പറഞ്ഞു.
![]()
