തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ
പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ഇവയാണ്:
- എട്ട് ഗഡുക്കളായി വിതരണം: കുടിശിക തുക മൊത്തം എട്ട് ഗഡുക്കളായി നൽകാനാണ് തീരുമാനം.
- തുടക്കം 2026-27ൽ: കുടിശിക വിതരണം അടുത്ത സാമ്പത്തിക വർഷം (2026-27) മുതൽ മാത്രമേ ആരംഭിക്കൂ.
- അവ്യക്തത തുടരുന്നു: ഒരു സാമ്പത്തിക വർഷം എത്ര ഗഡുക്കൾ വീതം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പിന്നീട് ഇറക്കുമെന്നാണ് സർക്കാർ വിശദീകരണം.
ജീവനക്കാരുടെ പ്രതിഷേധം
”പറ്റിക്കൽ തുടരുന്നു” എന്നാണ് ഉത്തരവ് കണ്ട ഭൂരിഭാഗം ജീവനക്കാരുടെയും പ്രതികരണം.എത്ര ഗഡുക്കൾ ഓരോ വർഷവും ലഭിക്കുമെന്ന് ഉറപ്പില്ലാത്തത് ജീവനക്കാരെ വീണ്ടും അനിശ്ചിതത്വത്തിലാക്കുന്നു.
![]()
