തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും ‘വാചകക്കസർത്ത്’ മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു.
പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ?
ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് (Government Order) പുറത്തിറങ്ങിയിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
286 മാസത്തെ കാത്തിരിപ്പ്
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ലഭിക്കാനുള്ളത് 286 മാസത്തെ ഡി.എ/ഡി.ആർ കുടിശികയാണ്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ ആനുകൂല്യം വൻ തുകയായിട്ടാണ് ഓരോരുത്തർക്കും ലഭിക്കാനുള്ളത്.
”ഉത്തരവ് ഇറങ്ങി എന്ന വ്യാജപ്രതീതി നൽകി ജീവനക്കാരെയും പൊതുജനങ്ങളെയും ധനമന്ത്രി കബളിപ്പിക്കുകയാണ്.” – ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
ലഭിക്കാനുള്ളത് ലക്ഷങ്ങൾ
അടിസ്ഥാന ശമ്പളത്തിന്റെ തോത് അനുസരിച്ച് ഓരോ ജീവനക്കാരനും വലിയൊരു തുകയാണ് കുടിശികയിനത്തിൽ ലഭിക്കാനുള്ളത്. കണക്കുകൾ താഴെ നൽകുന്നു:
| വിഭാഗം | ലഭിക്കാനുള്ള ഏകദേശ തുക |
|---|---|
| സർക്കാർ ജീവനക്കാർ | ₹2.50 ലക്ഷം മുതൽ ₹14 ലക്ഷം വരെ |
| പെൻഷൻകാർ | ₹1.50 ലക്ഷം മുതൽ ₹6 ലക്ഷം വരെ |
![]()
