തിരുവനന്തപുരം: രാഷ്ട്രീയ കേരളം അമ്പരപ്പോടെ നോക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കെ.വി. തോമസിന്റെ വക അപ്രതീക്ഷിത ‘പി.ആർ’ സർജറി. ജനവികാരം എങ്ങോട്ട് തിരിഞ്ഞാലും തനിക്ക് പിണറായിയെ വേണമെന്ന വാശിയിലാണ് പഴയ കോൺഗ്രസ് അതികായൻ. ഇത്തവണ കളി മാറ്റിയത് തന്റെ പഴയ ഡൽഹി സുഹൃത്തായ മണിശങ്കർ അയ്യരെ തിരുവനന്തപുരത്ത് എത്തിച്ചാണ്.
അയ്യരെക്കൊണ്ട് പറയിപ്പിച്ചു; വേദിയിൽ ‘വിഷൻ 2031’
തിരുവനന്തപുരത്ത് നടന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് കേരളത്തെ ഞെട്ടിച്ച ആ പ്രസ്താവന ഉണ്ടായത്. വേദിയിലിരിക്കുന്ന പിണറായി വിജയനെ നോക്കി, “അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ” എന്ന് മണിശങ്കർ അയ്യർ പ്രഖ്യാപിക്കുമ്പോൾ പിന്നിൽ ചരടുവലിച്ചത് മറ്റാരുമല്ല – സാക്ഷാൽ പ്രൊഫ. കെ.വി. തോമസ്.
കോൺഗ്രസിന്റെ ദേശീയ നേതാവായിരുന്ന അയ്യരെക്കൊണ്ട് തന്നെ പിണറായിയെ വാഴ്ത്തിച്ചതിലൂടെ ഇടത് ക്യാമ്പിന് വലിയൊരു മൈലേജ് ഉണ്ടാക്കിക്കൊടുക്കാനാണ് തോമസ് മാഷ് ലക്ഷ്യമിട്ടത്.
മാസപ്പടി കേസ് മുതൽ അയ്യർ വരെ; തോമസ് മാഷിന്റെ മാന്ത്രികത!
പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി ചർച്ചകൾ നടത്തി അത് പുഷ്പം പോലെ ‘ഒതുക്കി’ കൊടുത്തത് കെ.വി തോമസിന്റെ ഡൽഹിയിലെ സ്വാധീനമാണെന്ന ആരോപണം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത നീക്കം.
- ദൗത്യം: പിണറായി വിജയന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുക.
- ആയുധം: കോൺഗ്രസ് ബന്ധമുള്ള ദേശീയ നേതാക്കൾ.
- ലക്ഷ്യം: ഭരണവിരുദ്ധ വികാരം മറികടന്ന് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കുക.
ജനത്തിന് പിണറായിയെ വേണോ വേണ്ടയോ എന്നതല്ല, മറിച്ച് കെ.വി തോമസിന് പിണറായിയെ വീണ്ടും മുഖ്യമന്ത്രി കസേരയിൽ ഇരുത്തണമെന്നതാണ് പ്രധാനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
![]()
