തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. വെറും മൂന്ന് മാസത്തെ ചായയ്ക്കും ലഘുഭക്ഷണത്തിനുമായി 6.05 ലക്ഷം രൂപ ചെലവാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാർത്ത പുറത്ത് വന്നത് സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതോടെ ചായ കുടിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
“നിങ്ങളെക്കൊണ്ട് നാണംകെട്ടു” എന്ന് പരസ്യമായി മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ നിയന്ത്രണങ്ങൾ:
- ഔദ്യോഗിക മീറ്റിംഗുകൾക്ക് ഒഴികെയുള്ള ചായകുടി സ്വന്തം കയ്യിൽ നിന്നും നൽകണം.
- ലഘുഭക്ഷണങ്ങളുടെ എണ്ണത്തിൽ കർശന നിയന്ത്രണം.
- അനാവശ്യമായ സൽക്കാരങ്ങൾക്കായി കോഫി ഹൗസ് ബില്ലുകൾ നൽകാൻ പാടില്ല.
വിവാദമായ ആ ‘ചായക്കണക്ക്’ ഇങ്ങനെ:
സെക്രട്ടേറിയറ്റിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ചീഫ് സെക്രട്ടറി ജയതിലക് ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർ വരുത്തിച്ച ചായയുടെയും പലഹാരങ്ങളുടെയും കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
- കാലയളവ്: 2025 ഒക്ടോബർ, നവംബർ, ഡിസംബർ (3 മാസം).
- ആകെ തുക: ₹6,05,000.
- അനുവദിച്ചത്: ഈ മാസം രണ്ടാം തീയതി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ തുക അനുവദിച്ച് ഉത്തരവിട്ടു.
![]()
