തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ നിബന്ധനകൾ കടുപ്പിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേക്കാമെന്ന വാർത്തകൾ ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക പരത്തുന്നു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന നിലവിലുള്ള വ്യവസ്ഥ കണിശമായി നടപ്പിലാക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ നീക്കം.
ലഹരി ഉപയോഗം നിലവിലുള്ളവർക്ക് മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് ഇത് നിർത്തിയവർക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഡോക്ടർമാർ തയ്യാറാക്കുന്ന കേസ് ഷീറ്റിൽ ലഹരി ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ അത് ക്ലെയിം നിരസിക്കാൻ കാരണമാകും. ഇൻഷുറൻസ് കമ്പനിക്ക് പദ്ധതിയിൽ നിന്ന് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതിനാലാണ് ഇത്തരമൊരു കർശന നടപടിയിലേക്ക് നീങ്ങുന്നത്. അതേസമയം, വർഷങ്ങൾക്ക് മുൻപ് ലഹരി ഉപയോഗം നിർത്തിയവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്.
![]()
