തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (Dearness Allowance – DA) കുടിശികയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. കുടിശിക സംബന്ധിച്ച കൃത്യമായ കണക്കുകൾ പ്രതിപക്ഷ സർവീസ് സംഘടനകൾക്കിടയിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നതാണ് ശ്രദ്ധേയം.
നിലവിൽ, പ്രതിപക്ഷ സർവീസ് സംഘടനകൾ 13% ക്ഷാമബത്ത കുടിശിക എന്നാണ് നോട്ടീസുകളിൽ ഉന്നയിക്കുന്നത്. എന്നാൽ, ഭരണപക്ഷ സർവീസ് സംഘടനകളാകട്ടെ കുടിശിക വിഷയത്തിൽ മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കുടിശികയിലെ കൃത്യമായ കണക്ക്:
2025 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ കേന്ദ്ര സർക്കാർ 3% ക്ഷാമബത്ത പ്രഖ്യാപിച്ചിരുന്നു. ഇതേ നിരക്കിൽ കേരളത്തിലെ ഐ.എ.എസ്. അടക്കമുള്ള അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു.
2025 ജൂലൈ 1-ന് മുൻപ് 11% ആയിരുന്നു കേരളത്തിലെ ക്ഷാമബത്ത കുടിശിക. ജൂലൈ മാസത്തിലെ പുതിയ 3% കൂടി ചേർന്നതോടെ കുടിശിക 14% ആയി വർധിച്ചിരിക്കുകയാണ്.
കേരളത്തിലെ ക്ഷാമബത്ത കുടിശികയുടെ കൃത്യമായ കണക്ക് താഴെ നൽകുന്നു:
2023 ജൂലായ് – 3%
2024 ജനുവരി – 3%
2024 ജൂലായ് – 3% 2025 ജനുവരി – 2%
2025 ജൂലായ് – 3%
![]()
