Tag: തദ്ദേശ തിരഞ്ഞെടുപ്പ്

Kerala Politics News 2 Min Read

തദ്ദേശ തിരഞ്ഞെടുപ്പിൽ യുവ മുന്നേറ്റം: സ്ഥാനാർത്ഥിപ്പട്ടികയിൽ കെ.എസ്.യു മുന്നിൽ! എസ്.എഫ്.ഐ പിന്നിൽ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് യുവജന പങ്കാളിത്തം കൊണ്ട് ചരിത്രത്തിൽ ഇടംനേടുകയാണ്. സംസ്ഥാനത്തെ പ്രമുഖ വിദ്യാർത്ഥി സംഘടനകളുടെ 150-ലേറെ യുവ നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. പ്രധാന മുന്നണികളുടെയും വിദ്യാർത്ഥി വിഭാഗങ്ങളുടെയും സജീവമായ ഇടപെടലാണ് ഈ യുവജന മുന്നേറ്റത്തിന് പിന്നിൽ. 🥇 വിദ്യാർത്ഥി സംഘടനകളും സ്ഥാനാർത്ഥികളുടെ എണ്ണവും​സംസ്ഥാനത്തെ പ്രധാന വിദ്യാർത്ഥി സംഘടനകൾ മത്സരരംഗത്ത് ഇറക്കിയ സ്ഥാനാർത്ഥികളുടെ കണക്ക് ഇപ്രകാരമാണ്. ഏറ്റവും കൂടുതൽ പേരെ മത്സരിപ്പിച്ച് കെ.എസ്.യു. ആണ് മുന്നിട്ട്

Kerala Politics News 1 Min Read

യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് ‘കർണാടക ടച്ച്’: കുറഞ്ഞ നിരക്കിൽ ‘ഇന്ദിര കാന്റീൻ’ മാതൃകയിൽ ഭക്ഷണശാലകൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫ് (UDF) പ്രകടനപത്രികയിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള 'ഇന്ദിര കാന്റീൻ' (Indira Canteen) മാതൃകയിലുള്ള മെച്ചപ്പെട്ട കാന്റീനുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ഇതോടെ, യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് ഒരു 'കർണാടക ടച്ച്' ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഇന്ദിര കാന്റീൻ ആരംഭിച്ചത് കർണാടകയിലെ കോൺഗ്രസ് സർക്കാരാണ്. ​🍽️ കുറഞ്ഞ വിലയ്ക്ക് വയറുനിറയെ ഭക്ഷണം ​ബംഗളൂരുവിൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച 'ഇന്ദിര കാന്റീൻ' പദ്ധതി, സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്.

Kerala Politics News 2 Min Read

തദ്ദേശത്തിൽ യു ഡി എഫ് തരംഗം ഉറപ്പെന്ന് വി.ഡി. സതീശൻ

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ തെറ്റുകൾക്കെതിരെ അതിശക്തമായ ആക്രമണം നടത്തുമ്പോഴും, എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ബദൽ പദ്ധതികളുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ​തിരഞ്ഞെടുപ്പ് ഗുണനിലവാരമുള്ള ചർച്ചകൾക്ക് വഴിവെക്കണമെന്നാണ് യു.ഡി.എഫിന്റെ ആഗ്രഹം. ഒൻപതര വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും സതീശൻ പറഞ്ഞു.

Kerala Politics News 1 Min Read

തിരുവനന്തപുരം ഉറപ്പിച്ച് കോൺഗ്രസ് ! കടകംപള്ളി – ശിവൻകുട്ടി പോര് രൂക്ഷം

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഎമ്മിൽ കടകംപള്ളി സുരേന്ദ്രനും വി. ശിവൻകുട്ടിയും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. എസ്.പി ദീപക്കിനെ മേയറായി കടകംപള്ളി പക്ഷം ഉയർത്തിക്കാട്ടിയതാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പ്രകോപിപ്പിച്ചത്. ​കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് എസ്.പി. ദീപക്കിനെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ജില്ല കമ്മിറ്റി അംഗം ശിവജിയെയാണ്

Kerala Politics News 1 Min Read

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിക്കൊപ്പം ഭവന സന്ദർശനം; വെള്ളം ചോദിച്ച ശേഷം വീട്ടമ്മയെ കയറിപ്പിടിച്ച് പ്രവർത്തകൻ, പ്രതി ഒളിവിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി. പ്രവർത്തകനിൽ നിന്ന് വീട്ടമ്മക്ക് നേരെ അതിക്രമം. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായാണ് പരാതി. ​ബി.ജെ.പി. പ്രവർത്തകനായ രാജുവാണ് അതിക്രമം നടത്തിയതെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. സ്ഥാനാർത്ഥിയടക്കമുള്ള സംഘം വോട്ട് ചോദിച്ച് മടങ്ങിയതിന് പിന്നാലെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ രാജു, വെള്ളമെടുക്കാൻ അകത്തേക്ക്

Kerala Politics News 1 Min Read

ഞെട്ടൽ! രാജ്യം ഭരിക്കുന്ന പാർട്ടിക്ക് മൽസരിക്കാൻ സ്ഥാനാർത്ഥികളില്ല

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് പാലക്കാട് ജില്ലയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാവാത്തത് കനത്ത തിരിച്ചടിയായി. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബി.ജെ.പിക്ക് മത്സരിക്കാൻ ആളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ​ബി.ജെ.പി.യുടെ പ്രകടനം മെച്ചപ്പെടുത്താൻ സാധ്യമുള്ള പ്രദേശങ്ങളിൽ പോലും സ്ഥാനാർത്ഥികളുടെ കുറവുണ്ടായത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും, കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ നിർത്താനായില്ല. ​കഴിഞ്ഞ തവണ ബി.ജെ.പി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം

Kerala Politics News 1 Min Read

തദ്ദേശത്തിൽ തിരിച്ചടി നേരിട്ടാൽ അതും കൊടുക്കും! ക്ഷാമബത്ത കുടിശിക പി.എഫിൽ ലയിപ്പിക്കും; പെൻഷൻകാർക്ക് കുടിശിക പണമായി നൽകും

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷി സ്ഥാനാർത്ഥികളെ ആശങ്കയിലാഴ്ത്തി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) കുടിശിക വിഷയം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ക്ഷാമബത്തയും അതിന്റെ കുടിശിക നിഷേധവും ഒരു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി മാറുന്നത്. ​2021-ൽ കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായ ശേഷം അഞ്ച് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന്റെ കുടിശിക നൽകാൻ സർക്കാർ തയ്യാറായില്ല. ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക

Kerala Politics News 1 Min Read

തീപ്പൊരി നേതാവ് പടക്കളത്തിലേക്ക്! രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.ജെ. ജോജു പഞ്ചായത്ത് സ്ഥാനാർത്ഥി

തൃശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ കെ. ജെ. ജോജു തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡായ കുറുമാലിയിലാണ് കൈപ്പത്തി ചിഹ്നത്തിൽ ജോജു മത്സരിക്കുന്നത്. ​തൃശൂർ ജില്ലാ മൈനോരിറ്റി കോൺഗ്രസ് ചെയർമാൻ കൂടിയായ കെ. ജെ. ജോജു, കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തീപ്പൊരി പ്രാസംഗികൻ എന്ന നിലയിൽ ശ്രദ്ധേയനായ ജോജു മന്ത്രി. പി.പി.

Kerala Politics News 1 Min Read

ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ 'സാംസ്കാരിക കോൺഗ്രസ്' സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും. ​വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ

Kerala Politics News 1 Min Read

ആ കാര്യത്തിൽ തീരുമാനം ആയി! തദ്ദേശത്തിൽ “തിരിച്ചടി ” നേരിട്ടാൽ മാത്രം ശമ്പള പെൻഷൻ പരിഷ്കരണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല പ്രതീക്ഷയായ പന്ത്രണ്ടാം ശമ്പള-പെൻഷൻ പരിഷ്കരണം വൈകുമെന്ന് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മാത്രമേ സർക്കാർ പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. 2024 ജൂലൈ മുതൽ ലഭിക്കേണ്ടിയിരുന്ന പരിഷ്കരണത്തിനായി കമ്മീഷനെ നിയമിക്കാനുള്ള സമയപരിധി ഇതിനോടകം കഴിഞ്ഞിരുന്നു. ​തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതീക്ഷ. എന്നാൽ