Tag: ജീവനക്കാർ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ​ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം

Kerala Politics News 2 Min Read

ഖജനാവ് കാലി!ശമ്പളം നൽകാൻ നെട്ടോട്ടം; പെരുമാറ്റച്ചട്ടം വരും മുൻപേ വകുപ്പുകളുടെ ബാങ്ക് അക്കൗണ്ട് തൂത്തുവാരാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. വ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുമെന്ന ഭീതി നിലനിൽക്കെ, വിവിധ വകുപ്പുകളുടെ പക്കലുള്ള തുക പിടിച്ചെടുക്കാൻ സർക്കാർ അടിയന്തര നീക്കം തുടങ്ങി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ സാമ്പത്തിക ക്രമീകരണങ്ങളിൽ നിയന്ത്രണം വരുമെന്നിരിക്കെ, അതിനു മുൻപേ ഖജനാവിൽ പണമെത്തിക്കാനാണ് ഈ 'സർജിക്കൽ സ്ട്രൈക്ക്'. ​വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശ സ്വയംഭരണ

Kerala Politics News 1 Min Read

അഷ്വേർഡ് പെൻഷൻ വെറും ‘കൺകെട്ട്’; ജീവനക്കാരെ വഞ്ചിക്കുന്ന പുതിയ തട്ടിപ്പെന്ന് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'അഷ്വേർഡ് പെൻഷൻ' പദ്ധതി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഏറ്റവും വലിയ തട്ടിപ്പാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. പുതുവേഷം കെട്ടിയ പങ്കാളിത്ത പെൻഷൻ പദ്ധതിയാണിതെന്നും, ഉത്തരവിൽ കൃത്യമായ വിവരങ്ങൾ മറച്ചുവെച്ചിരിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ​പ്രധാന ആരോപണങ്ങൾ: ​"എൻ.പി.എസിൽ നിന്നും പിന്മാറാൻ പി.എഫ്.ആർ.ഡി.എ അനുമതി വേണമെന്ന മാർക്സിസ്റ്റ് സംഘടനകളുടെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്."

Kerala Politics News 1 Min Read

അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍: ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാഷണല്‍ പെന്‍ഷന്‍ സ്കീമിന് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തികൊണ്ട് ഉത്തരവിറക്കിയത്. 2026 ഏപ്രിൽ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീമോ നാഷണല്‍ പെന്‍ഷന്‍ സ്കീമോ തെരഞ്ഞെടുക്കാം. നിലവില്‍ നാഷണല്‍

Kerala Politics News 1 Min Read

The king can do no wrong ! രാജാവിന് നിയമം ബാധകമല്ല, മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തുന്നു: സ്പ്രിംഗ്ളർ വിധിക്ക് വിരുദ്ധമായി മെസേജ് പ്രവാഹം | Kerala Data Privacy Breach

തിരുവനന്തപുരം: നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് ഭരണത്തലവൻ തന്നെ നിയമം ലംഘിച്ചാൽ ആര് ചോദിക്കും? "രാജാവിന് തെറ്റുപറ്റില്ല" എന്ന ഫ്യൂഡൽ ചിന്താഗതിയോടെ ലക്ഷക്കണക്കിന് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. സ്പ്രിംഗ്ളർ കേസിലെ ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ ഗുരുതരമായ ലംഘനം. ​ഹൈക്കോടതി പറഞ്ഞത് എന്ത്? സ്പ്രിംഗ്ളർ കേസിൽ സർക്കാർ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നു: ​"ഭാവിയിൽ വിവരങ്ങൾ

Kerala Politics News 1 Min Read

ബാലഗോപാലിൻ്റെ ചതി! കുടിശിക ഡി.എ പി.എഫിൽ ലയിപ്പിച്ചില്ല; പലിശ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വീണ്ടും പ്രതിസന്ധിയിലാക്കി ധനവകുപ്പിന്റെ നടപടികൾ. പ്രഖ്യാപിച്ച ഡി.എ കുടിശിക പി.എഫിൽ (Provident Fund) ലയിപ്പിക്കാത്തതുമൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ മാത്രം 500 കോടി രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഇതുവരെ അഞ്ച് ഗഡു ഡി.എ ആണ് പ്രഖ്യാപിച്ചത്. എന്നാൽ കുടിശിക നിഷേധിച്ചു. ഇത് വഴി 25000 കോടി രൂപ കുടിശിക ഇനത്തിൽ ജീവനക്കാർക്ക്

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷന്റെ പേരിൽ കേരളം കടം വാങ്ങിയത് 7721 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ​കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' ​കേന്ദ്ര സർക്കാർ

Kerala Politics News 1 Min Read

ക്ഷാമബത്തക്ക് കുടിശിക നിഷേധിച്ച ഏക സംസ്ഥാനം: കേരളം നമ്പർ 1! ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ക്ഷാമബത്ത (Dearness Allowance - DA), ക്ഷാമ ആശ്വാസം (Dearness Relief - DR) എന്നിവയുടെ കുടിശിക നിഷേധിച്ച രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. ഈ 'വിചിത്രമായ' റെക്കോർഡും ഇപ്പോൾ സംസ്ഥാനത്തിനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച അഞ്ച് ഗഡു ക്ഷാമബത്തയുടെ 187 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് നിഷേധിക്കപ്പെട്ടത്. ​ഈ നിലപാട് കാരണം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും