Tag: ക്ഷാമബത്ത

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും ബജറ്റ് മധുരം; അടുത്ത 9 മാസത്തിനിടെ 2 ഗഡു ഡി.എയും ഡി.ആറും ലഭിക്കും!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമേകി പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമബത്ത ആശ്വാസം) എന്നിവ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനത്തോടെ അടുത്ത 9 മാസത്തിനുള്ളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ട് ഗഡു ഡി.എയും രണ്ട് ഗഡു ഡി.ആറും കയ്യിലെത്തും. വിതരണ പദ്ധതി ഇങ്ങനെ:​ഉടൻ അനുവദിക്കുന്നവ:

National News 1 Min Read

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 2% വർദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് ക്ഷാമബത്തയിൽ (Dearness Allowance) 2 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. ഇതോടെ ഡി.എ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി ഉയർന്നു.പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ (ഉദാഹരണങ്ങൾ): പുതുക്കിയ ഡി.എ പ്രകാരം ജീവനക്കാരുടെ ടേക്ക്-ഹോം സാലറിയിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രതീക്ഷിക്കാം: എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) പുതിയ ആവശ്യങ്ങളും ഡി.എ വർദ്ധനവിനോടൊപ്പം തന്നെ എട്ടാം

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ/ ഡി ആർ കുടിശികയിൽ തുടർ നടപടി ഇല്ല ! ഫയൽ ക്ലോസ് ചെയ്ത് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. ​രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ​ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.

Kerala Politics News 1 Min Read

ജീവനക്കാരേയും പെൻഷൻകാരേയും വീണ്ടും ‘പറ്റിച്ച്’ ബാലഗോപാൽ; 286 മാസത്തെ ഡിഎ കുടിശിക ഉത്തരവിറങ്ങി, പക്ഷേ. . .

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ​ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ ​പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ

Kerala Politics News 1 Min Read

286 മാസത്തെ ഡി.എ കുടിശിക: 4 ന് ഉത്തരവ് ഇറക്കിയെന്ന് ബാലഗോപാൽ; ഇതുവരെ ഇറക്കിയില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ​ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം

Kerala Politics News 1 Min Read

​ഡി.എ | ഡി.ആർ കുടിശിക 8 ഗഡുക്കളായി നൽകാൻ തീരുമാനം; പണം കയ്യിൽ കിട്ടുമോ? ഉത്തരവ് ഇറങ്ങിയില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ/ഡി.ആർ (Dearness Allowance/Dearness Relief) കുടിശിക വിതരണം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം പുറത്തുവന്നു. കുടിശിക എട്ട് ഗഡുക്കളായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസ് ഇന്ന് വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗികമായ സർക്കാർ ഉത്തരവ് (Government Order) ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ​ഉത്തരവ് നാളെയെന്ന് സൂചന ​കുടിശിക വിതരണം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ വലിയ ആവേശത്തിലാണ്

Kerala Politics News 1 Min Read

​ഡി.എ / ഡി.ആർ കുടിശിക ഉത്തരവായി; കുടിശിക 8 ഗഡുക്കളായി സതീശൻ തരുമെന്ന് ബാലഗോപാൽ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്. ​ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ: ​'സതീശൻ തരട്ടെ' എന്ന ലൈൻ? ​ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന

Kerala Politics News 1 Min Read

286 മാസത്തെ ഡിഎ കുടിശിക: ഉത്തരവ് വൈകുന്നതിൽ ജീവനക്കാർക്ക് പ്രതിഷേധം | കൂലങ്കുഷമായ ആലോചനയിൽ ധനവകുപ്പും ബാലഗോപാലും Kerala DA Arrears News

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ​പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ

Kerala Politics News 1 Min Read

ജീവനക്കാരുടെ ഡിഎയിൽ സർക്കാർ ‘കള്ളക്കളി’; 286 മാസത്തെ കുടിശ്ശിക കവർന്നെന്ന് എം.എസ്. ഇർഷാദ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ​തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ​ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്

Kerala Politics News 1 Min Read

ക്ഷാമബത്ത 10 ശതമാനം അനുവദിക്കും; ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 10 ശതമാനം ക്ഷാമബത്ത (DA) അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത ആഴ്ച ഇറങ്ങും. മാർച്ചിലെ ശമ്പളത്തോടൊപ്പം ആണ് 10 ശതമാനം ക്ഷാമബത്ത ലഭിക്കുക. പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ: 10 ശതമാനം ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും പതിവ് പോലെ കുടിശിക അനുവദിക്കില്ല. കുടിശികക്ക് പ്രത്യേക ഉത്തരവ് ഇറങ്ങും എന്ന് ഉത്തരവിൽ സൂചിപ്പിക്കും എന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.