തിരുവനന്തപുരം — ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോയ്ക്ക് ചരിത്രപരമായ നേട്ടം. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ഓണം വിപണിയിലൂടെ 422.17 കോടി രൂപയുടെ സർവകാല റെക്കോഡ് വിറ്റുവരവാണ് സപ്ലൈകോ സ്വന്തമാക്കിയത്. വിൽപ്പന കണക്കുകൾസബ്സിഡി സാധനങ്ങൾ: ₹153.49 കോടിനോൺ-സബ്സിഡി സാധനങ്ങൾ: ₹268.89 കോടികഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: ₹180.03 കോടി, നോൺ-സബ്സിഡി: ₹205.11…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സപ്ലൈകോയുടെ റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയുടെ വിറ്റുവരവ് 391.75 കോടി രൂപയിലെത്തി. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതൽ മാത്രം 320 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ആകെ വിൽപ്പനയെ മറികടക്കുന്ന പ്രകടനമാണ് ഇത്തവണ സപ്ലൈകോ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിലായി 385 കോടി…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തനം നിലച്ചതും പൂട്ടിക്കിടക്കുന്നതുമായ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള 'സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ' വിതരണം ചെയ്യുന്നതിനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കാലത്ത് അത്യാവശ്യ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ…
തിരുവനന്തപുരം: വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകാനും പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകാനുമായി സപ്ലൈകോയുടെ 'ബക്രീദ് സ്പെഷ്യൽ കിറ്റ്' വിപണിയിലെത്തി. വിപണിയിൽ 1,101 രൂപയോളം വിലവരുന്ന പത്തിനം അവശ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഈ പ്രത്യേക ആനുകൂല്യം മേയ് 26 വരെ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുവിപണിയിലെ കൊള്ളവിലയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭവസമൃദ്ധമായ…
തിരുവനന്തപുരം: കർഷകർ പട്ടിണിയിലാകുമ്പോഴും ലക്ഷങ്ങൾ ശമ്പളം പറ്റി ഡൽഹിയിൽ സുഖവാസത്തിന് പിണറായി സർക്കാർ നിയമിച്ച കെ.വി തോമസ് എന്ത് ചെയ്യുകയാണെന്ന ചോദ്യം ശക്തമാകുന്നു. നെല്ല് സംഭരണത്തിന് കർഷകർക്ക് ലഭിക്കേണ്ട 1360 കോടി രൂപ കുടിശികയായി തുടരുമ്പോഴാണ് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന്റെ ഈ നിസ്സംഗത. ഇന്ന് നിയമസഭയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നൽകിയ മറുപടി പ്രകാരം, കേന്ദ്ര സർക്കാരിൽ നിന്ന് കർഷകർക്ക് ലഭിക്കാനുള്ളത് 1343.83 കോടി രൂപയാണ്.…
തിരുവനന്തപുരം: വിലകയറ്റത്തിൻ്റെ (Inflation) ദുരിതക്കയത്തിൽപ്പെട്ട് സാധാരണ ജനജീവിതം വഴിമുട്ടിയിട്ടും കേരള സർക്കാർ നിസ്സംഗത തുടരുന്നു. തുടർച്ചയായ പത്താം മാസവും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒക്ടോബറിലെ ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ, ദേശീയതലത്തിൽ വിലക്കയറ്റം കുറഞ്ഞതിന്റെ ആശ്വാസത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ, കേരളം മാത്രം പടുകുഴിയിൽ തുടരുന്നത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ സൂചനയാണ്. വില നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, ഭരണരംഗം പൂർണ്ണമായും നിശ്ചലമായി എന്ന…
Sign in to your account