കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തിൽ വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോടതിയുടെ പരാമർശങ്ങളെ മന്ത്രി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. വിവാദത്തിന് ആധാരമായ സംഭവം വ്യവസായ നയവുമായി ബന്ധപ്പെട്ട് നേരിട്ട് കേസുകൾ ഒന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്, ഒരു സുപ്രധാന വിധിയെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് പിന്നാലെ വ്യവസായ മന്ത്രി പി. രാജീവും ശമ്പളവും മുൻ എം.പി പെൻഷനും ഒരുമിച്ച് കൈപ്പറ്റുന്ന വിവരം പുറത്തുവന്നതോടെയാണിത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾ കൊഴുക്കുന്നത്. സത്യവാങ്മൂലത്തിലെ കണക്കുകൾ ഇങ്ങനെ 2009 മുതൽ 2015 വരെ രാജ്യസഭാംഗമായിരുന്ന പി. രാജീവ്, നിലവിൽ മന്ത്രിയെന്ന…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുകയുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സി.പി.എമ്മിലെ തന്റെ രാഷ്ട്രീയ പിൻഗാമി മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് നിയമസഭയിലെ പുതിയ നടപടികൾ. ധനാഭ്യർത്ഥന ചർച്ചകളിൽ സാധാരണ പാലിക്കാറുള്ള കീഴ്‌വഴക്കങ്ങൾ അട്ടിമറിച്ചാണ് റിയാസിന് മുഖ്യമന്ത്രി മുൻഗണന നൽകിയിരിക്കുന്നത്. സഭയെ ഞെട്ടിച്ച 'സീനിയോറിറ്റി' മാറ്റം നാളെ മുതൽ നിയമസഭയിൽ ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചകൾ…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. പി.എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിൽ ഗവർണറുമായി നടത്തിയ ഒത്തുതീർപ്പാണ് വിമർശനത്തിന് കാരണമായത്. വിസി നിയമനത്തിലെ ഒത്തുതീർപ്പ് പിണറായി പറയുമ്പോൾ മാത്രമാണ് പാർട്ടി അറിയുന്നത്. പാർട്ടിയെ ഇരുട്ടിൽ നിറുത്തിയാണ് പി.എം ശ്രീ പോലെ വി.സി നിയമനത്തിലും പിണറായി ഒത്തു തീർപ്പ് ഉണ്ടാക്കിയത്. പിണറായി വിജയനെ പിന്തുണച്ചത് മരുമകൻ കൂടിയായ പി.എ. മുഹമ്മദ് റിയാസ് മാത്രം. തുറന്നടിച്ച് 'ത്രിമൂർത്തികൾ' പാർട്ടിയിലെ…
തിരുവനന്തപുരം: പി.എസ്. സി നിയമനം കിട്ടിയവരോട് " കടക്ക് പുറത്ത്" പറഞ്ഞ് നിയമമന്ത്രി പി.രാജീവ്. സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത് അവിശ്വസനീയമായ രംഗങ്ങളായിരുന്നു. മാസങ്ങളുടെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) വഴി നിയമനം ലഭിച്ച ഏഴ് ലീഗൽ അസിസ്റ്റന്റുമാർക്ക്, ജോലിയിൽ പ്രവേശിച്ചതിന്റെ സന്തോഷം പോലും ആസ്വദിക്കാൻ സമയം കിട്ടിയില്ല. ജോയിനിങ് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ അധികൃതർ നൽകിയ അറിയിപ്പ് അവരുടെ എല്ലാ സ്വപ്നങ്ങൾക്കും…
Sign in to your account