തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും വ്യാജ വാഗ്ദാനങ്ങൾ നൽകിയും സർക്കാർ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന ആരോപണവുമായി എൻ.ജി.ഒ അസോസിയേഷൻ രംഗത്ത്. ഡി.എ കുടിശ്ശിക മുതൽ പെൻഷൻ വരെയുള്ള ആനുകൂല്യങ്ങളിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവുകൾ വെറും 'മായ'യാണെന്ന് സംഘടന കുറ്റപ്പെടുത്തി. പ്രധാന ആരോപണങ്ങൾ ചുരുക്കത്തിൽ: "അവസാനകാലത്തെ ഉത്തരവുകൾ ചതി" തിരഞ്ഞെടുപ്പ് കാലത്തോ ഭരണത്തിന്റെ അവസാന ഘട്ടത്തിലോ പുറപ്പെടുവിക്കുന്ന ഇത്തരം ഉത്തരവുകൾ വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് സംഘടന ആരോപിക്കുന്നു.…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 286 മാസത്തെ ക്ഷാമബത്ത (DA), ക്ഷാമആശ്വാസം (DR) കുടിശിക വിതരണം സംബന്ധിച്ച നടപടികൾ അനിശ്ചിതത്വത്തിലാക്കി ധനവകുപ്പ് ഫയൽ ക്ലോസ് ചെയ്തു. എട്ട് ഗഡുക്കളായി കുടിശിക നൽകുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ്, വിതരണ തീയതിയോ രീതിയോ വ്യക്തമാക്കുന്ന ഉത്തരവ് ഇറക്കാതെ ഫയൽ അവസാനിപ്പിച്ചിരിക്കുന്നത്. രേഖകൾ പുറത്ത്; ഫയൽ 'ക്ലോസ്ഡ്' ധനവകുപ്പിലെ പി.ആർ.യു (PRU) വിഭാഗത്തിലുള്ള PRU-2/26/2026-FIN എന്ന ഫയലാണ് മാർച്ച് 11-ന് ക്ലോസ് ചെയ്തിരിക്കുന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്ക് മേൽ വീണ്ടും കത്തിവെച്ച് ധനവകുപ്പ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡി.എ/ഡി.ആർ (DA/DR) കുടിശിക വിതരണം സംബന്ധിച്ച തുടർ ഉത്തരവ് ഇറക്കേണ്ടതില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കർശന നിർദ്ദേശം നൽകി. ഇതോടെ ഓരോ ജീവനക്കാരനും പെൻഷൻകാരനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. വാഗ്ദാനങ്ങൾ ജലരേഖയാകുന്നു മാർച്ച് 6-ന് (06-03-2026) പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കുടിശ ഡിഎ എട്ട് ഗഡുക്കളായി 2026-27…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 286 മാസത്തെ ഡിഎ/ഡിആർ (DA/DR) കുടിശിക സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. മാർച്ച് 4-ന് തന്നെ ഉത്തരവ് ഇറങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവകാശപ്പെട്ടിരുന്നെങ്കിലും, ധനവകുപ്പിൽ നിന്ന് ഫയൽ നീങ്ങാൻ ഇന്നത്തെ സായാഹ്നം വരെ കാത്തിരിക്കേണ്ടി വന്നു. മാർച്ച് 6- ആണ് ഉത്തരവ് തീയതി ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം കുടിശിക നൽകുന്നതിൽ സർക്കാർ…
തിരുവനന്തപുരം: പിണറായി 3. 0 വേണ്ടെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ. ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ 2000 ത്തിൽ പരം വോട്ടിൻ്റെ വൻ വിജയമാണ് നേടിയത്. സഹകരണ ജനാധിപത്യ മുന്നണിയുടെ പാനലിൽ ജയിച്ച എല്ലാവരും 2000 ത്തിൽ കൂടുതൽ ഭൂരിപക്ഷം നേടി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ സജിത്ത്. സി.സി ക്കാണ്. 3479 വോട്ട് ഇദ്ദേഹത്തിന് ലഭിച്ചു. കഴിഞ്ഞ…
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും കബളിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡി.എ/ഡി.ആർ കുടിശിക എട്ട് ഗഡുക്കളായി അനുവദിച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വെറും 'വാചകക്കസർത്ത്' മാത്രമായി മാറുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ; ഉത്തരവ് എവിടെ? ക മാർച്ച് 4-നാണ് (04-03-2026) ഡി.എ കുടിശിക അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക പത്രക്കുറിപ്പും പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാത്തിരുന്ന ഡി.എ (ക്ഷാമബത്ത), ഡി.ആർ (ക്ഷാമാശ്വാസം) കുടിശ്ശിക അനുവദിച്ച് ഉത്തരവായി. എന്നാൽ കുടിശ്ശിക വിതരണം സംബന്ധിച്ച ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുകയാണ്. കുടിശ്ശിക അനുവദിച്ചെങ്കിലും അത് നൽകിത്തീർക്കേണ്ട ബാധ്യത അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെക്കുന്ന രീതിയിലാണ് ഉത്തരവ്. ഉത്തരവിലെ പ്രധാന തീരുമാനങ്ങൾ: 'സതീശൻ തരട്ടെ' എന്ന ലൈൻ? ഈ ഉത്തരവിലെ ഏറ്റവും വലിയ സവിശേഷത കുടിശ്ശിക വിതരണം ആരംഭിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആർ) കുടിശികകളുടെ വിതരണത്തിനായുള്ള ഉത്തരവ് വൈകുന്നതിൽ പ്രതിഷേധം പുകയുന്നു. വിവിധ ഗഡുക്കളിലായി ആകെ 286 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ജനുവരി 29-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കുടിശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ ഉത്തരവോ പുറത്തിറക്കാൻ ധനവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രധാന പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ: കൃത്യമായ ആലോചനയില്ലാതെയാണോ…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം. നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) അനുവദിച്ചതിൽ വൻ അട്ടിമറി നടന്നിരിക്കുന്നതായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം പൂർണ്ണമായും കവർന്നെടുക്കുന്ന ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നതെന്നും, ഇത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് വിമർശനം ജീവനക്കാരുടെ നിയമപരമായ അവകാശമായ ഡിഎ യഥാസമയം നൽകാതെ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാർ ഔദാര്യമെന്ന നിലയിൽ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്ന്…
Sign in to your account