Tag: CPI( M)

Kerala Politics News 1 Min Read

ഭരണ പരാജയം: മേയറേയും ഡെപ്യൂട്ടി മേയറേയും മുക്കി സി പി എം; ആര്യക്കും രാജുവിനും സീറ്റില്ല, ജനരോഷം തണുപ്പിക്കാൻ തന്ത്രം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ​കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത്

Kerala Politics News 1 Min Read

തോൽവി ഭയം: ശബരിനാഥിനെതിരെ മത്സരിക്കാൻ ഇല്ലെന്ന് വി.വി. രാജേഷ് ! സി പി എമ്മിൻ്റെ പ്രധാന നേതാക്കളും മുങ്ങി

തിരുവനന്തപുരം: കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരിനാഥ് സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. ശക്തനായ ശബരിനാഥിനെതിരെ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സംസ്ഥാന നേതാവ് വി.വി. രാജേഷ് വിമുഖത അറിയിച്ചതായാണ് സൂചന. ​ശബരിനാഥിനെ നേരിടാൻ രാജേഷിനെ ഇറക്കണമെന്ന് വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ പേര് ആദ്യമായി ജില്ലാ കമ്മിറ്റിക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, താൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും, മത്സരിക്കുകയാണെങ്കിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ

Kerala Politics News 1 Min Read

തിരുവനന്തപുരം പോര് മുറുകുന്നു: മുരളീധരനെ നേരിടാൻ പിണറായി വിജയൻ നേരിട്ടിറങ്ങി; ഒടുവിൽ മെട്രോ റെയിൽ അലൈൻമെൻ്റിന് പച്ചക്കൊടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് (Thiruvananthapuram Corporation Election) സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ (K. Muraleedharan) നേതൃത്വത്തിൽ കോൺഗ്രസ് (Congress) ചടുലമായ പ്രചാരണ തന്ത്രങ്ങളുമായി മുന്നോട്ട് വന്നതോടെ സി.പി.എം. (CPM) വെട്ടിലായി. സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള മുരളീധരൻ്റെ നീക്കത്തിൽ സി.പി.എം. ക്യാമ്പ് പകച്ചുനിൽക്കുകയാണ്. ​തിരുവനന്തപുരം ജില്ലയുടെ സ്പന്ദനം കൃത്യമായി അറിയാവുന്ന കെ. മുരളീധരനെ നേരിടാൻ താഴെത്തലത്തിലുള്ള നേതാക്കൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ സി.പി.എം. മുഖ്യമന്ത്രി

Kerala Politics News 1 Min Read

തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

തിരുവനന്തപുരം: മനം നിറച്ച് മുരളി - ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്. ​പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ.

Kerala Politics News 1 Min Read

ഗൗരീശപട്ടം പിടിക്കാൻ വനിത മണ്ഡലം പ്രസിഡൻ്റിനെ ഇറക്കി കോൺഗ്രസ്! സുമ വർഗീസ്സിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നാളെ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പുതിയ വാർഡായ ഗൗരീശപട്ടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം. കുന്നുകുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും സിറ്റിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റുമായ സുമ വർഗീസിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയോഗിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള സുമ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ​ഗൗരീശപട്ടത്തിന്റെ മുക്കിലും മൂലയിലും ഇപ്പോൾ സുമയുടെ പോസ്റ്ററുകളും കോൺഗ്രസിന്റെ

Kerala Politics News 1 Min Read

ശബരിനാഥൻ്റെ സ്ഥാനാർത്ഥിത്വം ‘കോൺഗ്രസിന് ഗുണം ചെയ്യും’; സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടലിൽ: തിരുവനന്തപുരത്ത് മുരളീധരൻ തന്ത്രം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബഹുദൂരം മുന്നിലെത്തിയതോടെ, എതിർപാളയങ്ങളായ സി.പി.എമ്മും ബി.ജെ.പി.യും കടുത്ത സമ്മർദ്ദത്തിൽ. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികകൾ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുപാർട്ടികൾക്കും കടുത്ത ചേരിപ്പോര് കാരണം പൂർണ്ണമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ​മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കുന്നതിനെക്കുറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രതികരണമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് ഗുണം