തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.…
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ "അതിദാരിദ്ര്യ മുക്ത സംസ്ഥാനം "പ്രഖ്യാപനം തട്ടിപ്പെന്ന് ടൈംസ് ഓഫ് ഇന്ത്യ. സർക്കാർ രേഖകൾ ആധാരമാക്കി പ്രഖ്യാപന തട്ടിപ്പ് പൊളിച്ചടുക്കിയിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. അസിസ്റ്റൻ്റ് എഡിറ്റർ കെ.പി. സായ് കിരണിൻ്റെ വസ്തുതകൾ നിരത്തിയുള്ള റിപ്പോർട്ട് പ്രഖ്യാപനത്തിൻ്റെ പൊയ്മുഖം തുറന്ന് കാട്ടുന്നതാണ്. ബജറ്റ് രേഖകൾ, പ്ലാനിംഗ് ബോർഡിൻ്റെ പ്ലാൻ സ്പേസ് എന്നിവയെ ആധാരമാക്കിയാണ് ഇതൊരു തട്ടിപ്പ് പ്രഖ്യാപനമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പി.ആർ…
തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിൻ ജനാധിപത്യ കാലഘട്ടത്തിൽ 'രാജസദസ്സിലെ വിദൂഷകന്റെ' വേഷം കെട്ടിയാടുകയാണെന്ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഭരണകൂട സ്തുതിപാഠകരായ ബെന്യാമിനെ പോലുള്ളവരുടെ 'ജീർണ്ണിച്ച വിദൂഷക മനസ്സുകളോട്' പ്രതികരിക്കേണ്ടതില്ലെങ്കിലും, സാംസ്കാരിക കേരളം ഇവർക്ക് നൽകിയിട്ടുള്ള അപ്പോസ്തല ഫ്രെയിം കാരണം വിമർശനം അനിവാര്യമാണെന്നും മുബാസ് ഓടക്കാലി രൂക്ഷമായി വിമർശിച്ചു. ജനാധിപത്യപരമായ വിമർശനങ്ങളെ എ.സി. റൂമിലിരിക്കുന്ന 'കൊച്ചമ്മമാരോടും' വിമർശിക്കുന്നവരെ 'ബഹിരാകാശത്തേക്ക് കയറ്റി അയക്കേണ്ട എലിവാണങ്ങളായും' ചിത്രീകരിക്കുന്ന ബെന്യാമിന്റെ നിലപാട് സെപ്റ്റിക്…
കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നന്ദി പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്വിൻ റോയ് രംഗത്ത്. "കമ്മ്യൂണിസത്തെ ഒറ്റിക്കൊടുത്ത 'മുന്ന'യാണ് ബ്രിട്ടാസ്" എന്നാണ് ജെസ്വിൻ റോയ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് അയച്ച ജോൺ ബ്രിട്ടാസ് ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് പിണറായി വിജയനും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന അതിദാരിദ്ര്യ മുക്ത സംസ്ഥാന പ്രഖ്യാപന ചടങ്ങിന് ആളുകളെ എത്തിക്കാൻ ക്വാട്ട നിശ്ചയിച്ച് ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശപ്രകാരമാണ് ചടങ്ങിലേക്ക് ആളെ കൂട്ടാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള ജോയിന്റ് ഡയറക്ടറുടെ കത്ത് പുറത്തുവന്നത്. ദാരിദ്ര്യ വിമുക്ത പ്രഖ്യാപനമെന്ന സുപ്രധാന പരിപാടിക്ക് സ്വാഭാവിക പങ്കാളിത്തം ഉറപ്പാക്കുന്നതിനു പകരം, കൃത്രിമമായി ആളുകളെ എത്തിക്കാൻ സർക്കാർ തലത്തിൽ നിർബന്ധിത ക്വാട്ട…
തിരുവനന്തപുരം:നിയമസഭയിൽ അതിദാരിദ്ര്യ മുക്ത പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പ്ലാനിംഗ് ബോർഡ് ബജറ്റ് രേഖകൾ പുറത്ത്. പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ സർക്കാർ രേഖകൾക്ക് വിരുദ്ധമാണ്. ഇതോടെ, പിണറായി വിജയൻ നിയമസഭയിൽ നുണ പറഞ്ഞോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇങ്ങനെ: 2023- 24, 2024- 25 സാമ്പത്തിക വർഷങ്ങളിൽ 50 കോടി രൂപ വീതവും 2025- 26-ൽ 60…
തിരുവനന്തപുരം: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ദിവസം തദ്ദേശ മന്ത്രി എം.ബി രാജേഷിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ. എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ പങ്കുവെച്ച വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആണ് വിവാദം ക്ഷണിച്ച് വരുത്തിയത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നതും, 5.91 ലക്ഷം അതിദരിദ്രരുണ്ടെന്ന് പറയുന്നതുമായ സ്ക്രീൻഷോട്ടാണ് അദ്ദേഹം സ്റ്റാറ്റസായി ഇട്ടത്. മന്ത്രി എം.ബി. രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ…
തിരുവനന്തപുരം: പി.എം.ശ്രീ (PM-SHRI) പദ്ധതിയുടെ പേരിൽ സി.പി.ഐയുടെ മുന്നിൽ നാണംകെട്ട തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ ജാള്യത മറയ്ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ 'അഭ്യാസം' ആയിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം കണ്ടത്. നവംബർ ഒന്നാം തീയതിയിലെ നിയമസഭയിലെ പ്രസംഗം എടുത്തു വെക്കാൻ മന്ത്രിസഭായോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി ആ പ്രസംഗം എടുത്തു നടത്തിയ 'ഒറ്റ തട്ട്' പ്രഖ്യാപനങ്ങളുടെ പ്രളയമായി. പ്രഖ്യാപനങ്ങളുടെ പ്രധാന…
തിരുവനന്തപുരം: പിഎം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സതീശൻ പറഞ്ഞു. കരാർ ഒപ്പിടുന്നതിന് മുൻപ് രൂപീകരിക്കേണ്ട മന്ത്രിസഭാ ഉപസമിതി, ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധന നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. "മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി…
Sign in to your account