ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ കണക്കുകളും പോൾ ചെയ്ത വോട്ടുകളും സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി ഗുരുതരമായ ആരോപണം. രേഖകൾ പ്രകാരം പോൾ ചെയ്ത മൊത്തം വോട്ടുകളേക്കാൾ ഏകദേശം 3 ലക്ഷത്തിലധികം (3,38,476) അധിക വോട്ടുകൾ എണ്ണി എന്നാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്. ഇത് ബിഹാറിൽ നടന്നത് വമ്പൻ അട്ടിമറിയാണോ എന്ന സംശയം ശക്തമാക്കുന്നു.
ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട രണ്ട് രേഖകളിലെ വിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ തമ്മിൽ വലിയ വൈരുധ്യമുണ്ട്.
- അന്തിമ വോട്ടർമാരുടെ എണ്ണം (സെപ്റ്റംബർ 30): 7.42 കോടി (7,42,88,382)
- ഔദ്യോഗിക പോളിംഗ് ശതമാനം: 66.91%
ഈ ശതമാനമനുസരിച്ച് 7.42 കോടി വോട്ടർമാരുടെ 66.91% കണക്കാക്കുകയാണെങ്കിൽ ഏകദേശം 4.96 കോടി വോട്ടുകളാണ് പോൾ ചെയ്യേണ്ടിയിരുന്നത്.
എന്നാൽ, ഇലക്ഷൻ കമ്മീഷന്റെ ‘ELECTORS VOTE’ എന്ന കോളത്തിൽ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണമായി രേഖപ്പെടുത്തിയിരിക്കുന്നത് 7,45,26,858 ആണ്. ഈ കണക്ക് മൊത്തം വോട്ടർമാരുടെ (7.42 കോടി) എണ്ണത്തേക്കാൾ 3,38,476 അധികമാണ്.
ഔദ്യോഗിക രേഖകളിലെ ഈ വൈരുധ്യം തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും കണക്കുകളിലെ പൊരുത്തക്കേടുകൾക്ക് മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയാണ്.
![]()
