തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്.

ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി. രാജേഷിന് കൈമാറിയത്. ഇത് keralaleader.in റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി എം.ബി. രാജേഷ് ഇന്ന് (നവംബർ 15) ഉച്ചയ്ക്ക് 12.35-ന് ഫയൽ ജ്യോതിലാലിന് മടക്കി നൽകി. ഫയൽ ഉടൻ തന്നെ ധനമന്ത്രി ബാലഗോപാലിന് കൈമാറും.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജ്യോതിലാൽ. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് മന്ത്രിയെ മാറി ഫയൽ നൽകിയതെന്നത് വിരോധാഭാസമായി. ഫയലുകൾ കെട്ടിക്കിടക്കുന്ന സെക്രട്ടേറിയറ്റിൽ ഇത്തരം ‘അബദ്ധങ്ങൾ’ കൂടി ആകുമ്പോൾ അത് ഫയൽ നീക്കത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
![]()
